അന്ന് രാത്രി അച്ഛന്‍ എന്നെ വിളിച്ചു, ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു, തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് ഷോബി

മലയാള സിനിമയിലെ അഭിനയത്തിന്റെ പെരുന്തച്ചനാണ് നടന്‍ തിലകന്‍. അദ്ദേഹം വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ആ ശൂന്യത നികത്താന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. 2012 സെപ്റ്റംബര്‍ 24 ന് ആയിരുന്നു താരത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിക്കുന്നത്. ഇപ്പോഴിത അച്ഛന്റ അവസാന സമയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മകന്‍ ഷോബി തിലകന്‍,

പിതാവിനോടൊപ്പം അവസാനസമയം ഉണ്ടായിരുന്നത് ഷോബി ആയിരുന്നു. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളപ്പെടുത്തിയത്. ചെറുപ്പത്തില്‍ അച്ഛനെ മിസ് ചെയ്തിരുന്നു എന്നാണ് ഷോബി പറയുന്നത്. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടില്‍ നിന്നാണ് വളര്‍ന്നത്. 10 ക്ലാസിന് ശേഷമാണ് അച്ഛന്റെ കൂടെ താമസിക്കുന്നത്.

ചെറുപ്പത്തില്‍ അച്ഛനെ ഒരു അത്ഭുത വസ്തുവായിട്ടാണ് കാണ്ടിരുന്നത്. അച്ഛന്റെ മരണം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു. ഞാന്‍ ഒരുപാട് കയര്‍ത്ത് സംസാരിക്കുകയേ ഒരുപാട് സ്‌നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ പിടിക്കാന്‍ തന്നെ പേടിയായിരുന്നു. അവസനം അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തായിരുന്നു കൂടുതല്‍ അടുത്തത്. ഷോബി പറഞ്ഞു.

തിലകന്റെ അവസാന നിമിഷത്ത കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട് . അച്ഛനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്റെ അന്ന് രാത്രി 11 മണിക്ക് അച്ഛന് മരുന്നും നല്‍കി കിടത്തി ഉറക്കിയിട്ടാണ് താന്‍ ഉറങ്ങാന്‍ വേണ്ടി പോകുന്നത്. അന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു കൂടെ കിടക്കാമെന്ന്. എന്നാല്‍ അച്ഛന്‍ അത് സമ്മതിച്ചില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാമെന്ന് പറഞ്ഞാണ് എന്നെ വിടുന്നത്. അന്ന് രാത്രി 1 മണിയായപ്പോള്‍ അച്ഛന്‍ എന്നെ വിളിക്കുകയായിരുന്നു.

രാത്രി ഞാന്‍ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ സമ്മതിക്കുകയായിരുന്നു. കാറില്‍ പോണ്ട ആംബുലന്‍സില്‍ പോയാല്‍ മതി എന്ന് പറഞ്ഞു. അച്ഛന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് താന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഏകദേശം ശാസ്തമംഗലത്ത് എത്തുമ്പോഴാണ് സുഖമില്ലാതെ വരുന്നത്. അപ്പോഴേയ്ക്കും ബോധം പോയി. അതുവരെ അച്ഛന്‍ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒന്നും സംസാരിച്ചിരുന്നില്ലെന്ന് അച്ഛന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് ഷോബി പറഞ്ഞു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും