ഇന്ന് ആരുമില്ല; പകുതി അഭിനേതാക്കളും മരിച്ചുപോയി; 'മണിച്ചിത്രത്താഴ്' റീറിലീസ് പ്രിവ്യൂ ഷോയിൽ ശോഭന

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം റീറിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുകയാണ്. 4K റീമാസ്റ്റേഡ് വെർഷനായാണ് ചിത്രമെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീറിലീസ് പ്രിവ്യൂ ഷോയ്ക്ക് ശേഷം ശോഭന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചിത്രത്തിന്റെ റീമേക്ക് വേർഷനുകൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ശോഭന പറയുന്നത്. ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണെന്നും

“31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റീസ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ‘‘ ഈ സിനിമ നൂറോളം തവണ കണ്ടിട്ടുണ്ട്‘‘ എന്ന് എന്നോട് പലരും പറഞ്ഞു. പക്ഷേ ഞാൻ ഈ സിനിമ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് തിയേറ്ററിൽ കാണുന്നത്. ഇത് എനിക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു. ഇതിൽ പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണ്. സംവിധായകൻ ഫാസിൽ ഒരു ജീനിയസാണ്.

ഈ കാലഘട്ടത്തിലും ഈ സിനിമ ഔട്ട്ഡേറ്റഡ് ആയിട്ടില്ല. മണിച്ചിത്രത്താഴിൻ്റെ ഒരുപാട് റീമേക്കുകൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഉള്ളവരെല്ലാം ചിത്രത്തിലെ ഡയലോ​ഗുകൾ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരും ഈ ചിത്രം തിയേറ്ററിൽ കണ്ട് ആസ്വദിക്കണം. ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ഫാസിൽ സാറിനോട് തന്നെ ചോദിക്കണം.

മണിച്ചിത്രത്താഴിൻ്റെ തമിഴ്, കന്നഡ റീമേക്കുകൾ ഞാൻ കണ്ടിട്ടില്ല. ഹിന്ദി കണ്ടിട്ടുണ്ട്. പ്രിയദർശൻ സാർ ‘ഭൂൽ ഭുലയ്യ‘ നന്നായി എടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴിൽ പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു.ഈ സമയത്തും മനസ്സിൽ വിഷമമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്, സിനിമ ഭം​ഗിയായിട്ടുണ്ട്. പക്ഷേ ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചുപോയി.കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ ഞങ്ങൾക്ക് സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്. ഇവരെല്ലാം എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും ഒക്കെയായിരുന്നു. അവരിൽ നിന്നാണ് എനിക്ക്
അറിവ് ലഭിച്ചത്. അവർ ഇന്ന് ഇല്ലാത്തതിൽ വിഷമമുണ്ട്.” എന്നാണ് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ