ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു, ആത്മഹത്യ ചെയ്യാനാണ് തോന്നിയത്.. വിവാഹം കഴിക്കുന്ന പെണ്‍കുട്ടി വിട്ടുപോകുമെന്ന് തോന്നി: ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിഗ് ബോസ് താരം ഷിയാസ് കരീം അറസ്റ്റിലായിരുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നും ജിമ്മില്‍ പരിശീലകയായ യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കേസില്‍ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു.

കേസ് വന്നപ്പോള്‍ താന്‍ ഡിപ്രഷനില്‍ ആയിരുന്നു എന്നാണ് ഷിയാസ് കരീം പറയുന്നത്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അടുത്തിടെ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് താരം വ്യക്തമാക്കിയത്. ”ഇപ്പോള്‍ വിവാദം ഉണ്ടായപ്പോള്‍ ഞാന്‍ ദുബായില്‍ ആയിരുന്നു.”

”ആ സമയത്ത് എന്നെ സഹായിച്ചത് സുഹൃത്തുക്കളായ പപ്പനും മുന്തിറുമാണ്. ആ നാല് മണിക്കൂര്‍ ഞാന്‍ ശരിക്കും ഡിപ്രഷനിലായിരുന്നു. ഞാന്‍ റൂമില്‍ ഹോട്ടലില്‍ ഒറ്റക്കായിരുന്നു. എനിക്ക് മോശാവസ്ഥ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്റെ വാപ്പ മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യണമെന്നൊക്കെയുള്ള ചിന്ത ഉണ്ടായത്.”

”വാര്‍ത്ത കേട്ടപ്പോള്‍ തന്നെ എനിക്ക് ഷോക്കായി, തലകറങ്ങും പോലെ തോന്നി, ശരിക്കും പാനിക്കായി, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വിട്ട് പോകുമോ എന്ന് ഭയന്ന്, എന്റെ ഉമ്മയുടെ മുഖം ആലോചിച്ചു, നിസ്‌കരിച്ചു. എന്തായാലും ഞാന്‍ ഫേസ് ചെയ്യണം. ആ സമയത്ത് ഞാന്‍ റൂമില്‍ ഒറ്റക്കായിരുന്നു.”

”അപ്പോഴാണ് പപ്പനും മുന്തിറും വിളിച്ച് ഹോട്ടല്‍ മുറിയുടെ നമ്പര്‍ ചോദിച്ചതും അവര്‍ മുറിയിലേക്ക് വരുന്നതും. അവരോട് കാര്യങ്ങളൊക്കെ ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു. നിന്റെ കൂടെ ഞങ്ങള്‍ മരണം വരെ ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് തന്നു. ഈ അവസരങ്ങളില്‍ ആണ് ഉറ്റ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലാകുന്നത്” എന്നാണ് ഷിയാസ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക