നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ

ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ കുറിച്ചാണ് ഷൈന്‍ സംസാരിച്ചത്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയുള്ളു എന്നാണ് ഷൈന്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

മരണാനന്തരം എന്നാല്‍ ബോഡി വച്ച് പോകാന്‍ പറ്റാത്ത സ്ഥലങ്ങള്‍, ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍. ബോഡിയും കൊണ്ട് പോവാം എന്ന് വിചാരിച്ചാല്‍ നടക്കുമോ. ഇവിടെ നിന്നും നമ്മുടെ സഞ്ചാരങ്ങള്‍ ആ വഴി ഒക്കെയാണ് പോവേണ്ടത്. ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍, ആ രൂപത്തിലേക്കാവും നമ്മുടെ ജീവനും ജീവിതവും. അവിടെ 24 മണിക്കൂറിന്റെ ലോക്ക് ഉണ്ടാവില്ല.

24 മണിക്കൂര്‍ എന്ന ലോക്കില്‍ നമ്മളിപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഇതില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ശക്തമായി ചുറ്റി ചുറ്റി ബ്രേക്ക് ചെയ്യണം. ആ പൊട്ടിച്ച് കടക്കല്‍ ഭയങ്കര പാടാണ്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. ഇന്നും ആരും ചിന്തിച്ച് വച്ചതിന്റെ അപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഒരു സെക്കന്റ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ട്? ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. തലയ്ക്ക് അടി കിട്ടണം. അപ്പോള്‍ ഒരു സാധനം പറന്ന് പോവും. നിങ്ങള്‍ പറയാറില്ലേ കിളി പോയത് ആണെന്ന്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ. കിളി പോവണമെങ്കില്‍ പണി എടുത്ത് കിതയ്ക്കണം. വായില്‍ പത വരും എന്ന് പറയും. അങ്ങനെ വരുമ്പോള്‍ വേണ്ടപ്പെട്ട എല്ലാ കിളികളും പോവും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ