നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ

ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ കുറിച്ചാണ് ഷൈന്‍ സംസാരിച്ചത്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയുള്ളു എന്നാണ് ഷൈന്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

മരണാനന്തരം എന്നാല്‍ ബോഡി വച്ച് പോകാന്‍ പറ്റാത്ത സ്ഥലങ്ങള്‍, ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍. ബോഡിയും കൊണ്ട് പോവാം എന്ന് വിചാരിച്ചാല്‍ നടക്കുമോ. ഇവിടെ നിന്നും നമ്മുടെ സഞ്ചാരങ്ങള്‍ ആ വഴി ഒക്കെയാണ് പോവേണ്ടത്. ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍, ആ രൂപത്തിലേക്കാവും നമ്മുടെ ജീവനും ജീവിതവും. അവിടെ 24 മണിക്കൂറിന്റെ ലോക്ക് ഉണ്ടാവില്ല.

24 മണിക്കൂര്‍ എന്ന ലോക്കില്‍ നമ്മളിപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഇതില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ശക്തമായി ചുറ്റി ചുറ്റി ബ്രേക്ക് ചെയ്യണം. ആ പൊട്ടിച്ച് കടക്കല്‍ ഭയങ്കര പാടാണ്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. ഇന്നും ആരും ചിന്തിച്ച് വച്ചതിന്റെ അപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഒരു സെക്കന്റ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ട്? ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. തലയ്ക്ക് അടി കിട്ടണം. അപ്പോള്‍ ഒരു സാധനം പറന്ന് പോവും. നിങ്ങള്‍ പറയാറില്ലേ കിളി പോയത് ആണെന്ന്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ. കിളി പോവണമെങ്കില്‍ പണി എടുത്ത് കിതയ്ക്കണം. വായില്‍ പത വരും എന്ന് പറയും. അങ്ങനെ വരുമ്പോള്‍ വേണ്ടപ്പെട്ട എല്ലാ കിളികളും പോവും.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം