നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ

ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ കുറിച്ചാണ് ഷൈന്‍ സംസാരിച്ചത്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയുള്ളു എന്നാണ് ഷൈന്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

മരണാനന്തരം എന്നാല്‍ ബോഡി വച്ച് പോകാന്‍ പറ്റാത്ത സ്ഥലങ്ങള്‍, ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍. ബോഡിയും കൊണ്ട് പോവാം എന്ന് വിചാരിച്ചാല്‍ നടക്കുമോ. ഇവിടെ നിന്നും നമ്മുടെ സഞ്ചാരങ്ങള്‍ ആ വഴി ഒക്കെയാണ് പോവേണ്ടത്. ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍, ആ രൂപത്തിലേക്കാവും നമ്മുടെ ജീവനും ജീവിതവും. അവിടെ 24 മണിക്കൂറിന്റെ ലോക്ക് ഉണ്ടാവില്ല.

24 മണിക്കൂര്‍ എന്ന ലോക്കില്‍ നമ്മളിപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഇതില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ശക്തമായി ചുറ്റി ചുറ്റി ബ്രേക്ക് ചെയ്യണം. ആ പൊട്ടിച്ച് കടക്കല്‍ ഭയങ്കര പാടാണ്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. ഇന്നും ആരും ചിന്തിച്ച് വച്ചതിന്റെ അപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഒരു സെക്കന്റ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ട്? ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. തലയ്ക്ക് അടി കിട്ടണം. അപ്പോള്‍ ഒരു സാധനം പറന്ന് പോവും. നിങ്ങള്‍ പറയാറില്ലേ കിളി പോയത് ആണെന്ന്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ. കിളി പോവണമെങ്കില്‍ പണി എടുത്ത് കിതയ്ക്കണം. വായില്‍ പത വരും എന്ന് പറയും. അങ്ങനെ വരുമ്പോള്‍ വേണ്ടപ്പെട്ട എല്ലാ കിളികളും പോവും.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്