നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ

ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ കുറിച്ചാണ് ഷൈന്‍ സംസാരിച്ചത്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയുള്ളു എന്നാണ് ഷൈന്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

മരണാനന്തരം എന്നാല്‍ ബോഡി വച്ച് പോകാന്‍ പറ്റാത്ത സ്ഥലങ്ങള്‍, ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍. ബോഡിയും കൊണ്ട് പോവാം എന്ന് വിചാരിച്ചാല്‍ നടക്കുമോ. ഇവിടെ നിന്നും നമ്മുടെ സഞ്ചാരങ്ങള്‍ ആ വഴി ഒക്കെയാണ് പോവേണ്ടത്. ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍, ആ രൂപത്തിലേക്കാവും നമ്മുടെ ജീവനും ജീവിതവും. അവിടെ 24 മണിക്കൂറിന്റെ ലോക്ക് ഉണ്ടാവില്ല.

24 മണിക്കൂര്‍ എന്ന ലോക്കില്‍ നമ്മളിപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഇതില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ശക്തമായി ചുറ്റി ചുറ്റി ബ്രേക്ക് ചെയ്യണം. ആ പൊട്ടിച്ച് കടക്കല്‍ ഭയങ്കര പാടാണ്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. ഇന്നും ആരും ചിന്തിച്ച് വച്ചതിന്റെ അപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഒരു സെക്കന്റ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ട്? ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. തലയ്ക്ക് അടി കിട്ടണം. അപ്പോള്‍ ഒരു സാധനം പറന്ന് പോവും. നിങ്ങള്‍ പറയാറില്ലേ കിളി പോയത് ആണെന്ന്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ. കിളി പോവണമെങ്കില്‍ പണി എടുത്ത് കിതയ്ക്കണം. വായില്‍ പത വരും എന്ന് പറയും. അങ്ങനെ വരുമ്പോള്‍ വേണ്ടപ്പെട്ട എല്ലാ കിളികളും പോവും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക