അന്ന് ഖാലിദ് റഹ്‌മാന് മുന്നില്‍ മമ്മൂട്ടി ഒരു സ്‌കൂള്‍ കുട്ടിയെ പോലെ ഇരുന്നു: ഷൈന്‍ ടോം ചാക്കോ

ഉണ്ട സിനിമയുടെ ഷൂട്ടിംഗിന് മമ്മൂട്ടി ഒരു സ്‌കൂള്‍ കുട്ടിയെ പോലെ സംവിധായകനായ ഖാലിദ് പറയുന്നത് കേട്ടിരിക്കുമായിരുന്നു എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ 26 ാം വയസ്സില്‍ തനിക്ക് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഷോട്ട് റെഡി എന്ന് പറയാന്‍ പേടിയായിരുന്നുവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘ഉണ്ട’ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ മമ്മൂട്ടി എന്ന നടന്‍ ഒരു സ്‌കൂള്‍ കുട്ടിയെ പോലെ ഖാലിദ് റഹ്‌മാന്‍ പറയുന്നത് കേട്ട് ഇരിക്കുമായിരുന്നു. രണ്ട് പേരുടെയും പവര്‍ എനിക്ക് മനസിലായത് അപ്പോഴാണ്. റഹ്‌മാന്‍ അപ്പൊ 26 വയസ്സ് ഉള്ളു എന്റെ 26 ാം വയസ്സില്‍ എനിക്ക് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് സര്‍ ഷോട്ട് റെഡിയാണ് എന്ന് പറയാന്‍ പോലും പേടിയായിരുന്നു.

പക്ഷേ ഖാലിദിനൊട് ഇടക്ക് ഒരു തവണ കൂടി എടുത്ത് നോക്കട്ടെ സര്‍ എന്ന് മമ്മൂട്ടി ചോദിക്കുമായിരുന്നു. ഒരാള്‍ക്ക് തന്റെ ജോലി പ്രിയപെട്ടതാണെങ്കില്‍ മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയു’, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ അഭിനയിച്ച മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു