സിനിമകള്‍ ഓടണമെങ്കില്‍ തിയേറ്ററില്‍ ഫുഡ് കൊണ്ടു പോകാന്‍ അനുവദിക്കണം, അല്ലെങ്കില്‍ സിനിമ ഓടില്ല: ഷീല

തിയേറ്ററില്‍ സിനിമകള്‍ ഓടണമെങ്കില്‍ അവിടെ ഭക്ഷണം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് നടി ഷീല. തിയേറ്ററില്‍ പുറത്തു നിന്നുള്ള ഫുഡ് അനുവദിക്കാത്തതിനാലാണ് സിനിമ ഓടാതിരിക്കുന്നത് എന്നാണ് ഷീല പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല സംസാരിച്ചത്. ഈ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

”തിയേറ്ററില്‍ ഫുഡ് കൊണ്ടു പോവാന്‍ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്. തിയേറ്ററില്‍ ചോറും കറിയും കൊണ്ടുപോകണ്ട. എന്തേലും ഒരു പോപ്‌കോണോ, ബിസ്‌കറ്റോ, വെള്ളമോ കൊണ്ടു പോകാന്‍ പറ്റുമെങ്കില്‍.. എന്തൊരു ബിസിനസ് മൈന്‍ഡ് ആണിത്.”

”ഒരുപാട് സിനിമകള്‍ തിയേറ്ററില്‍ ഓടാതിരിക്കാനും ആള്‍ക്കാര്‍ വരാതിരിക്കാനും ഇതാണ് കാരണം. അവരുടെ അടുത്ത് നിന്ന് തന്നെ കഴിക്കണം. അത് കഴിക്കുമ്പോ തിയേറ്ററില്‍ അഴുക്ക് ആവില്ലേ? തിയേറ്ററിനകത്ത് ഇതൊക്കെ താഴെ വീഴുന്നു, അപ്പോള്‍ എലി വരും എന്നൊക്കെ പറയുന്നു, അവരുടെ ഫുഡ് കഴിച്ചാല്‍ ഒന്നും ആവത്തില്ലേ?”

”സാന്‍വിച്ചും എല്ലാം താഴെ വീഴില്ലേ? തിയേറ്ററില്‍ എന്തെങ്കിലും കൊണ്ടുപോകാന്‍ സമ്മതിക്കണം. ഈ തിയേറ്ററുകള്‍ നിലനില്‍ക്കണമെങ്കില്‍ അവിടെ ഫുഡ് എടുത്ത് കൊണ്ടുപോകാന്‍ സമ്മതിക്കണം. അവര്‍ക്ക് അത് വലിയ ലാഭമല്ലേ. ഒരാള്‍ക്ക് അവിടെ വന്ന് ഒരു കട വയ്ക്കാം.”

”കൊക്കൊകോള വിക്കാം. അവിടെ എഴുതി കാണിക്കുന്നുണ്ട്, കൊക്കൊകോള വളരെ ചീത്തയാണെന്ന്. പക്ഷെ അതാണ് അവിടെ വച്ച് വില്‍ക്കുന്നത്. സിനിമയുടെ, തിയേറ്ററിന്റെ നിലനില്‍പ്പിന് ഫുഡ് എടുത്ത് കൊണ്ടുപോകാന്‍ സമ്മതിക്കണം. തിയേറ്ററിന് അകത്ത് ഫുഡ് കൊണ്ടു പോകണം” എന്നാണ് ഷീല പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക