മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ല എന്നു പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു; എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭം​ഗി: ഷീല

നായികയാകാൻ വണ്ണം കൂട്ടിയതിനെക്കുറിച്ച് നടി ഷീല പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈയിടെ നൽകിയ അഭിമുഖത്തിലാണ് നായികയായിരുന്ന കാലത്തെ ഓർമകൾ ഷീല പങ്കുവച്ചത്. തന്റെ കാലത്ത് വണ്ണമായിരുന്നു ഭംഗിയെന്നും ഇപ്പോഴാണ് സ്ലിം ബ്യൂട്ടി ഒക്കെ വന്നതെന്നും പറയുകയാണ് നടി.

എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭം​ഗി. ശരീരമൊക്കെ നല്ല കൊഴുത്തിരിക്കണം. ഇപ്പോൾ സ്ലിം ബ്യൂട്ടിയൊക്കെ വന്നു. തോളിലെ എല്ല് കാണണം. കാലൊക്കെ മെലിഞ്ഞ് തവളയുടെ കാല് പോലെയിരിക്കണം. പക്ഷെ അന്ന് നല്ല വണ്ണം വേണം. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചാൽ ഇപ്പോൾ എല്ലേ കൊള്ളൂ.

ഞാൻ വരുന്ന കാലത്ത് അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ നടിമാരുണ്ടായിരുന്നു. അവരൊക്കെ തടിയുള്ളവരാണ്. ഞാൻ നന്നായി മെലിഞ്ഞിരുന്ന ആളാണ്. ഇങ്ങനെ മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു. അങ്ങനെ ഞാൻ പ‌ട പടായെന്ന് വണ്ണം വെച്ചു. രണ്ട് ഇഞ്ചക്ഷനേ ചെയ്തുള്ളൂ. അപ്പോഴേക്കും നല്ല വണ്ണം വെച്ചു. ചെമ്മീനിലെല്ലാം നല്ല വണ്ണമാണെനിക്ക്. ഇഞ്ചക്ഷൻ ചെയ്തിട്ടാണ് വണ്ണം വന്നത്. പിന്നെ നിർത്തി. അല്ലെങ്കിൽ മെലിയാൻ പറ്റില്ലായിരുന്നുവെന്നും ഷീല വ്യക്തമാക്കി.

അക്കാലത്ത് ഞങ്ങൾക്ക് ഒന്നും അറിയില്ല. വരുന്നു, മേക്കപ്പിടുന്നു, അഭിനയിക്കുന്നു. ഇപ്പോഴുള്ള പിള്ളേർ എന്താണ് മേക്കപ്പ്, എങ്ങനെയൊക്കെ മേക്കപ്പ് ചെയ്യാം എന്നെല്ലാം യൂട്യൂബ് കണ്ട് പഠിച്ചെന്നും ഷീല പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം