മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ല എന്നു പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു; എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭം​ഗി: ഷീല

നായികയാകാൻ വണ്ണം കൂട്ടിയതിനെക്കുറിച്ച് നടി ഷീല പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈയിടെ നൽകിയ അഭിമുഖത്തിലാണ് നായികയായിരുന്ന കാലത്തെ ഓർമകൾ ഷീല പങ്കുവച്ചത്. തന്റെ കാലത്ത് വണ്ണമായിരുന്നു ഭംഗിയെന്നും ഇപ്പോഴാണ് സ്ലിം ബ്യൂട്ടി ഒക്കെ വന്നതെന്നും പറയുകയാണ് നടി.

എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭം​ഗി. ശരീരമൊക്കെ നല്ല കൊഴുത്തിരിക്കണം. ഇപ്പോൾ സ്ലിം ബ്യൂട്ടിയൊക്കെ വന്നു. തോളിലെ എല്ല് കാണണം. കാലൊക്കെ മെലിഞ്ഞ് തവളയുടെ കാല് പോലെയിരിക്കണം. പക്ഷെ അന്ന് നല്ല വണ്ണം വേണം. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചാൽ ഇപ്പോൾ എല്ലേ കൊള്ളൂ.

ഞാൻ വരുന്ന കാലത്ത് അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ നടിമാരുണ്ടായിരുന്നു. അവരൊക്കെ തടിയുള്ളവരാണ്. ഞാൻ നന്നായി മെലിഞ്ഞിരുന്ന ആളാണ്. ഇങ്ങനെ മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു. അങ്ങനെ ഞാൻ പ‌ട പടായെന്ന് വണ്ണം വെച്ചു. രണ്ട് ഇഞ്ചക്ഷനേ ചെയ്തുള്ളൂ. അപ്പോഴേക്കും നല്ല വണ്ണം വെച്ചു. ചെമ്മീനിലെല്ലാം നല്ല വണ്ണമാണെനിക്ക്. ഇഞ്ചക്ഷൻ ചെയ്തിട്ടാണ് വണ്ണം വന്നത്. പിന്നെ നിർത്തി. അല്ലെങ്കിൽ മെലിയാൻ പറ്റില്ലായിരുന്നുവെന്നും ഷീല വ്യക്തമാക്കി.

അക്കാലത്ത് ഞങ്ങൾക്ക് ഒന്നും അറിയില്ല. വരുന്നു, മേക്കപ്പിടുന്നു, അഭിനയിക്കുന്നു. ഇപ്പോഴുള്ള പിള്ളേർ എന്താണ് മേക്കപ്പ്, എങ്ങനെയൊക്കെ മേക്കപ്പ് ചെയ്യാം എന്നെല്ലാം യൂട്യൂബ് കണ്ട് പഠിച്ചെന്നും ഷീല പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു