നമ്മുടെ ശരീരം പുഴു കുത്തി എന്തിനാണ് കിടക്കുന്നത്, അതോടുകൂടി തീര്‍ന്ന് , എന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കണം: ഷീല

അടുത്തിടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിന് നടി ഷീല നല്‍കിയ അഭിമുഖം വൈറലാകുകയാണ്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ചുമാണ് ഷീല ഈ അഭിമുഖത്തില്‍ തുറന്നു സംസാരിച്ചിരിക്കുന്നത്.

ഹിന്ദു സംസ്‌കാരത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ടെന്നും, അത് തന്റെ മരണസമയത്ത് ചെയ്യണമെന്നുമാണ് ഷീല പറയുന്നത്. മറ്റൊന്നുമല്ല, മരണാനന്തരചടങ്ങുകളെ കുറിച്ചായിരുന്നു ഷീലയുടെ തുറന്നു പറച്ചില്‍.

മരിച്ചുകഴിഞ്ഞാല്‍ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്നാണ് ഷീല പറയുന്നത്. പുഴു കുത്തി കിടക്കുന്നതിനേക്കാള്‍ തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും ഷീല പറഞ്ഞു. ഹിന്ദു സംസ്‌കാരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണെന്നും, ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ താന്‍ ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെന്നും ഷീല പറയുന്നു.

‘ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമാണിത്. നമ്മുടെ ശരീരം പുഴു കുത്തി എന്തിനാണ് കിടക്കുന്നത്. അതോടുകൂടി തീര്‍ന്ന്. പിന്നീട് എല്ലാ വര്‍ഷവും നമ്മളെ ഇഷ്ടപ്പെടുന്നവര്‍ എത്തി കല്ലറയില്‍ പൂവ് വെക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും. അവര്‍ അതു ചെയ്യും എന്നതില്‍ എന്താണ് ഇത്ര ഉറപ്പ്.

അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിര്‍ബന്ധമാണ്’, ഷീല പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു