'ആ സിനിമ കാരണം അവൾക്ക് നാണക്കേടുണ്ടായി'; ശ്രുതി വല്ലാതെ നുണ പറയുന്നുവെന്ന് പറഞ്ഞ് എന്നെ വിളിപ്പിച്ചു: കമൽഹാസൻ

ഇന്ത്യൻ സിനിമയിലെ അതുല്യ കലാകാരനാണ് ഉലഗനായകൻ കമൽഹാസൻ. തമിഴ് സിനിമയിലെ ഒരു ഇതിഹാസതാരം. സിനിമയിൽ തിരക്കഥ മുതൽ പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നത് വരെ നീളുന്നു അദ്ദേഹത്തിൻ്റെ മേഖലകൾ. ഇന്ന് ഈ പ്രായത്തിലും. അഭിനയിച്ച 230-ലധികം സിനിമകളിൽ കമൽഹാസൻ നിരവധി സാങ്കേതിക മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ താൻ ചെയ്ത ഒരുസിനിമ കാരണം മകൾ ശ്രുതി സ്‌കൂളിൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ. അടുത്തിടെ അപൂർവ സഹോദരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ഒത്തുകൂടി അപൂർവ സിൻഗീതം എന്ന പരിപാടി സംഘടിപ്പിച്ചപ്പോഴാണ് രസകരമായ സംഭവം കമൽഹാസൻ പങ്കുവെച്ചത്.

കമൽ ഹാസന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ സിനിമയായിരുന്നു ‘അപൂർവ സഹോദരങ്ങൾ’. രാജ്യവ്യാപകമായി വലിയ വിജയമാണ് സിനിമ നേടിയത്. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സിൻഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്‌ത ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌തിരുന്നു. പാൻ ഇന്ത്യൻ സിനിമയെന്ന രീതിയിൽ ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട സിനിമ കൂടിയാകും അപൂർവ സഹോദരങ്ങൾ.

ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. അതിലെ അപ്പു എന്ന കുള്ളൻ കഥാപാത്രം പ്രേക്ഷകർക്ക് എന്നും ഒരു വിസ്‌മയമാണ്. ടെക്നോളജി ഒട്ടും പുരോ ഗമിക്കാത്ത കാലത്താണ് കമൽഹാസൻ കുള്ളൻ കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കിയത്. ഈ സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ കുള്ളനായി തന്നെയാണ് കമൽഹാസൻ എത്തിയത്. ചിത്രം നടക്കുന്നത് മുഴുവൻ ഒരു സർക്കസ് കൂടാരവുമായി ബന്ധപ്പെടുത്തിയും അതിൻ്റെ പശ്ചാത്തലത്തിലുമാണ്.

എന്നാൽ ആ സിനിമ കാരണം മകൾ ശ്രുതി സ്‌കൂളിൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് കമൽ ഹാസൻ പറഞ്ഞത്. അപൂർവ സഹോദരങ്ങൾ സിനിമ കാരണം ശ്രുതിക്ക് ഒരിക്കൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് അവൾക്ക് നാല് വയസ് മാത്രമെ പ്രായമുള്ളു. ഒരു ദിവസം ശ്രുതി സ്‌കൂളിലേക്ക് വൈകിയാണ് പോയത്. എന്തുകൊണ്ടാണ് വൈകിയതെന്ന് ടീച്ചർ ചോദിച്ചു. ഞങ്ങൾക്ക് സിംഹത്തിനും കടുവകൾക്കും ഭക്ഷണം നൽകേണ്ടതായി ഉണ്ടായിരുന്നുവെന്ന് ശ്രുതി മറുപടി പറഞ്ഞു. ടീച്ചർ കൂടുതൽ അവളോട് ചോദ്യങ്ങൾ ചോദിച്ചു. നിനക്ക് ആനയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് ശ്രുതി മറുപടി പറഞ്ഞു.

അതെ ഞങ്ങൾക്ക് ഒരു ആനയും നാല് പെലിക്കനുകളും നൃത്തം ചെയ്യാൻ കഴിയുന്ന ആറ് പോമറേനിയൻ പട്ടികളുമുണ്ടെന്ന് ശ്രുതി ആത്മവിശ്വാസത്തോടെ മറുപടി നൽകി. ശ്രുതിയുടെ മറുപടി കേട്ട് പിറ്റേദിവസം എന്നെ സ്കൂ‌ളിലേക്ക് വിളിപ്പിച്ചു. കുട്ടി വല്ലാതെ നുണ പറയുന്നുവെന്ന് എന്നോട് അവർ പറഞ്ഞു. ഞാൻ പറഞ്ഞു ശ്രുതി പറഞ്ഞത് നുണയല്ല സത്യമാണെന്നും ഒരു സർക്കസ് പാർട്ട് ഞങ്ങൾക്ക് വീനസ് സ്റ്റുഡിയോയിലുണ്ടെന്നും. ഒരു മാസത്തോളം സ്റ്റുഡിയോയിൽ ഞങ്ങൾക്ക് ഒരു സർക്കസ് കൂടാരമുണ്ടായിരുന്നു. മൃഗങ്ങളേയും സംരക്ഷിച്ചിരുന്നു എന്നാണ് കമൽഹാസൻ രസകരമായ അനുഭവം പങ്കിട്ട് പറഞ്ഞത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി