'ആ തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഭർത്താവിനെയും കുടുംബത്തെയുമാണ്, വീണ അത് പറയരുതായിരുന്നു'; ആലപ്പി അഷ്റഫ്

മലയാളികളുടെ ഇഷ്ട പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസിൽ വന്നതിന് ശേഷം നിരവധിപേരുടെ ജീവിതം താറുമാറായിട്ടുണ്ട്. എന്നാൽ നിരവധി പേരുടെ ജീവിതം രക്ഷപെട്ടിട്ടുമുണ്ട്. അത്തരത്തിൽ ജീവിതം മെച്ചപ്പെട്ടവരെക്കുറിച്ചും ജീവിതം കീഴ്മേൽ മറിഞ്ഞവരെയും സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്. നടി വീണാ നായരെക്കുറിച്ചും മഞ്ജു പത്രോസിനെക്കുറിച്ചുമെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട് അഖിൽ മാരാരെ പറ്റിയുമെല്ലാം സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. റൗഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു നടൻ സാബുവിൻ്റെ ഇമേജ് മാറിയതും പേർളി മാണിക്ക് സുന്ദരമായ കുടുംബ ജീവിതം ലഭിച്ചതും ബിഗ് ബോസിൽ നിന്നാണെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.

എന്നാൽ നടി വീണ നായർ, മഞ്ജു പത്രോസ് എന്നിവരെ പോലെ പലരുടെയും കുടുംബ ജീവിതം തകരാനും ബിഗ് ബോസ് കാരണമായി എന്ന് ആലപ്പി അഷറഫ് പറയുന്നു. നന്നായി പെരുമാറുന്ന നടിയാണ് വീണ നായർ. അവർ എപ്പോഴും ഭർത്താവിനെയും മകനെയും കുറിച്ച് സംസാരിക്കുമായിരുന്നു. ബിഗ്‌ബോസിന്റെ നിർദേശപ്രകാരം ഒരു തുറന്നുപറച്ചിലിന് അവസരം ലഭിച്ചപ്പോൾ ഭർത്താവിനോട് പോലും പറയാത്ത ചില അപ്രിയ സത്യങ്ങൾ അവർ പ്രേക്ഷകരോട് പറഞ്ഞു.

ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്. ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടി മല്ലടിച്ച തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ തെറ്റാണെന്ന് അറിഞ്ഞിട്ടും മനസിലാ മനസോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനത്തെപ്പറ്റി ആണ് വീണ പറഞ്ഞത്. എല്ലാം എപ്പോഴും എല്ലാവരോടും വിളിച്ചു പറയേണ്ടതല്ല. ഓരോന്നും അറിയേണ്ടവരില്‍ മാത്രം ഒതുക്കണം. ഈ ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഭർത്താവിനെയും കുടുംബത്തെയുമാണ്. നമുക്ക് നമ്മുടേതായ ശരികൾ ഉണ്ടാകും, അത് മറ്റുള്ളവർക്ക് മനസിലാകണമെങ്കിൽ അവരും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകണം എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

അതേസമയം നടി മഞ്ജു പത്രോസിനെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിച്ചു. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുളള നടിയായിരുന്നു അവർ. ബിഗ്‌ബോസിൽ എത്തിയതോടെ അതെല്ലാം മാറി. ഒരു പരിധി വരെ അതായിരിക്കാം കുടുംബജീവിതത്തെയും ബാധിച്ചത്. പ്രേക്ഷകർക്ക് അവരോടുള്ള ഇഷ്ടവും സ്നേഹവും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയത്. ബിഗ് ബോസിൽ മഞ്ജു നിന്നിരുന്നപ്പോൾ പുറത്തു പ്രചരിച്ച കിംവദന്തികളിൽ താനും അസ്വസ്ഥനായിരുന്നു എന്ന് അവരുടെ ഭർത്താവായ സുനിച്ചൻ തന്നെ പറഞ്ഞിരുന്നു എന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ