അദ്ദേഹം എനിക്ക് മാറ്റി നിര്‍ത്തി ധാരാളം സമ്മാനങ്ങള്‍ തന്നിട്ടുണ്ട്, അതൊക്കെ തെറിയുടെ ഭാഷയിലാണെന്ന് മാത്രം; തുറന്നുപറഞ്ഞ് ഷറഫുദ്ദീന്‍

തന്നെ നന്നാക്കിയത് “പ്രേമം” സിനിമയുടെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്‍ തനിക്ക് നല്‍കിയ സമ്മാനമാണെന്നും, ആ സമ്മാനം എന്താണെന്നും മടിയില്ലാതെ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് യുവ നിരയിലെ ശ്രദ്ധേയനായ താരം ഷറഫുദീന്‍.

ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം “ഹാപ്പി വെഡിംഗ്” ആണ് ഷറഫുദീന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രം.

“പ്രേമം” ചെയ്യുന്ന സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എനിക്ക് മാത്രമായി മാറ്റി നിര്‍ത്തി ഒരുപാട് സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. ആ സമ്മാനങ്ങളൊക്കെ തെറിയുടെ രൂപത്തിലാണെന്നു മാത്രം. പലപ്പോഴും എന്റെ എക്‌സ്പ്രഷന്‍ മോശമായിരുന്നത് കൊണ്ട് കിട്ടിയ സമ്മാനങ്ങളാണ്.

നിവിനൊക്കെ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ ടെന്‍ഷനടിച്ചു എന്റെ കിളി പോയി. പക്ഷേ അതില്‍ നിന്ന് കിട്ടിയ വലിയ പാഠം ഞാന്‍ അടുത്ത സിനിമയില്‍ പരിഹരിച്ചു. “ഹാപ്പി വെഡിംഗ്” ചെയ്തു കഴിഞ്ഞപ്പോള്‍ നിവിന്റെ ഫോണ്‍ കോളാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്.

ഇപ്പോള്‍ നിന്റെ അഭിനയത്തിന്റെ മീറ്റര്‍ കറക്റ്റ് ആയി എന്ന് പറഞ്ഞു, ഇതാണ് ശരിക്കും സിനിമയില്‍ വേണ്ടത് ഇനി തകര്‍ത്തോ എന്നും പറഞ്ഞു. നിവിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു പിന്നീടുള്ള സിനിമാ യാത്രയ്ക്ക് എനിക്ക് പ്രചോദനമായത്”. ഷറഫുദീന്‍ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു