അദ്ദേഹം എനിക്ക് മാറ്റി നിര്‍ത്തി ധാരാളം സമ്മാനങ്ങള്‍ തന്നിട്ടുണ്ട്, അതൊക്കെ തെറിയുടെ ഭാഷയിലാണെന്ന് മാത്രം; തുറന്നുപറഞ്ഞ് ഷറഫുദ്ദീന്‍

തന്നെ നന്നാക്കിയത് “പ്രേമം” സിനിമയുടെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്‍ തനിക്ക് നല്‍കിയ സമ്മാനമാണെന്നും, ആ സമ്മാനം എന്താണെന്നും മടിയില്ലാതെ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് യുവ നിരയിലെ ശ്രദ്ധേയനായ താരം ഷറഫുദീന്‍.

ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം “ഹാപ്പി വെഡിംഗ്” ആണ് ഷറഫുദീന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രം.

“പ്രേമം” ചെയ്യുന്ന സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എനിക്ക് മാത്രമായി മാറ്റി നിര്‍ത്തി ഒരുപാട് സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. ആ സമ്മാനങ്ങളൊക്കെ തെറിയുടെ രൂപത്തിലാണെന്നു മാത്രം. പലപ്പോഴും എന്റെ എക്‌സ്പ്രഷന്‍ മോശമായിരുന്നത് കൊണ്ട് കിട്ടിയ സമ്മാനങ്ങളാണ്.

നിവിനൊക്കെ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ ടെന്‍ഷനടിച്ചു എന്റെ കിളി പോയി. പക്ഷേ അതില്‍ നിന്ന് കിട്ടിയ വലിയ പാഠം ഞാന്‍ അടുത്ത സിനിമയില്‍ പരിഹരിച്ചു. “ഹാപ്പി വെഡിംഗ്” ചെയ്തു കഴിഞ്ഞപ്പോള്‍ നിവിന്റെ ഫോണ്‍ കോളാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്.

ഇപ്പോള്‍ നിന്റെ അഭിനയത്തിന്റെ മീറ്റര്‍ കറക്റ്റ് ആയി എന്ന് പറഞ്ഞു, ഇതാണ് ശരിക്കും സിനിമയില്‍ വേണ്ടത് ഇനി തകര്‍ത്തോ എന്നും പറഞ്ഞു. നിവിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു പിന്നീടുള്ള സിനിമാ യാത്രയ്ക്ക് എനിക്ക് പ്രചോദനമായത്”. ഷറഫുദീന്‍ പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം