ഡെലിവറി കഴിഞ്ഞില്ലേ, ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്നാണ് എല്ലാവരും ചോദിക്കുന്നത്..: ഷംന കാസിം

ഡെലിവറിക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്ന ചോദ്യങ്ങളാണ് താന്‍ കേള്‍ക്കുന്നതെന്ന് നടി ഷംന കാസിം. ഒരു അഭിമുഖത്തില്‍ ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. എല്ലാ നടിമാരെയും പോലെ തനിക്ക് ഇനി മെലിയാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പേടിയാണ് എന്നാണ് ഷംന പറയുന്നത്.

‘എല്ലാ നടിമാരും പ്രസവത്തിന് ശേഷം പഴയത് പോലെ മെലിഞ്ഞ് ആ രൂപത്തിലേക്ക് എത്താറുണ്ട്. അതുപോലെ ഷംനയും ചെയ്യുന്നില്ലേ?’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. ”എല്ലാ നടിമാരെയും പോലെ എനിക്ക് സാധിക്കുമോന്ന് അറിയില്ല. അതാണ് തന്റെ പേടി” എന്നാണ് നടി പറയുന്നത്.

”തടി കുറയ്ക്കുന്നതിനെ പറ്റി പലരും സംസാരിക്കുന്നതിനിടയില്‍ എന്റെ ഡെലിവറി ഇപ്പോള്‍ കഴിഞ്ഞതല്ലേ ഉള്ളു എന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. അന്നേരം അവരൊക്കെ അറിയുന്നത് ആലിയ ഭട്ടിന്റെയും ഡെലിവറി കഴിഞ്ഞതാണ്. അവള്‍ക്ക് മെലിയാന്‍ പറ്റുമെങ്കില്‍ നിനക്ക് മെലിഞ്ഞാല്‍ എന്താണെന്ന് ചോദിക്കുകയാണ്.”

”പക്ഷെ ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് ഏറ്റവും പ്രധാനം ഭക്ഷണമാണ്. തിന്നാന്‍ വേണ്ടി മാത്രം ജനിച്ച ആളുകളാണ് ഞങ്ങള്‍. കേരളത്തിലെ ആളുകളുമായി നോര്‍ത്ത് ഇന്ത്യയില്‍ ജീവിക്കുന്ന ആളുകളെ താരതമ്യം ചെയ്യരുത്. മാത്രമല്ല ഇപ്പോള്‍ തടി കൂടിയത് കൊണ്ട് വസ്ത്രങ്ങളൊന്നും പാകമാവുന്നില്ല” എന്നാണ് ഷംന പറയുന്നത്.

അതേസമയം, ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായില്‍ വച്ചായിരുന്നു ഷംനയുടെ വിവാഹം. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു ഷംനയുടെ സിനിമാ അരങ്ങേറ്റം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക