മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു.. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം: ഷമ്മി തിലകന്‍

‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖ്, രഞ്ജിത്ത് എന്നിവര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്.

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താന്‍ ചോദിച്ചിട്ടുള്ളതാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാന്‍ അടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്.

ആ തെളിവുകള്‍ പ്രകാരമേ ആ ഗ്രൂപ്പില്‍ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. കുറച്ചധികം നാളുകളായി ഞാന്‍ സിനിമ വിട്ടുനില്‍ക്കുകയാണ്.

ഭയത്തിലാണ് കുറച്ച് നാളുകളായി സെറ്റില്‍ പോയിരുന്നത്. ഇതൊക്കെ കലങ്ങി തെളഞ്ഞിട്ടേ ഞാന്‍ ഇനി സിനിമാ സെറ്റില്‍ പോവുകയുള്ളു. പല പടങ്ങളിലും നിന്നും ഞാന്‍ ഒഴിവായിട്ടുമുണ്ട്. സംഘടനയുടെ പ്രസിഡന്റ് താങ്കള്‍ക്ക് ഇതിനെ കുറിച്ചുള്ള ബോധം ഉണ്ടല്ലോ, എനിക്ക് ഒരു റിപ്പോര്‍ട്ട് താ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 2018ല്‍ ഞാന്‍ കൊടുത്തിരുന്നു.

എന്നാല്‍ അതിന്റെ പേരില്‍ നടപടി ഉണ്ടായിട്ടില്ല. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 2018ല്‍ സംഘടനയില്‍ ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവഗണിച്ചു. ആത്മമിത്രങ്ങളായ മക്കളുടെ കല്യാണത്തിന് പോലും വിളിക്കാതിരുന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

ഞാന്‍ ഇവരോടൊക്കെ എന്താണ് ചെയ്തത്. ഇവര്‍ക്കൊക്കെ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ഒരു കാര്യത്തില്‍ പോലും അവനെ അടുപ്പിക്കരുതെന്ന്. എന്നെ ഏത് വിധേനെയും എങ്ങനെയെങ്കിലും പൂട്ടണം എന്ന് പറഞ്ഞ് നടക്കുന്ന ആളുകളാണ് എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം