മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു.. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം: ഷമ്മി തിലകന്‍

‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖ്, രഞ്ജിത്ത് എന്നിവര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്.

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താന്‍ ചോദിച്ചിട്ടുള്ളതാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാന്‍ അടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്.

ആ തെളിവുകള്‍ പ്രകാരമേ ആ ഗ്രൂപ്പില്‍ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. കുറച്ചധികം നാളുകളായി ഞാന്‍ സിനിമ വിട്ടുനില്‍ക്കുകയാണ്.

ഭയത്തിലാണ് കുറച്ച് നാളുകളായി സെറ്റില്‍ പോയിരുന്നത്. ഇതൊക്കെ കലങ്ങി തെളഞ്ഞിട്ടേ ഞാന്‍ ഇനി സിനിമാ സെറ്റില്‍ പോവുകയുള്ളു. പല പടങ്ങളിലും നിന്നും ഞാന്‍ ഒഴിവായിട്ടുമുണ്ട്. സംഘടനയുടെ പ്രസിഡന്റ് താങ്കള്‍ക്ക് ഇതിനെ കുറിച്ചുള്ള ബോധം ഉണ്ടല്ലോ, എനിക്ക് ഒരു റിപ്പോര്‍ട്ട് താ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 2018ല്‍ ഞാന്‍ കൊടുത്തിരുന്നു.

എന്നാല്‍ അതിന്റെ പേരില്‍ നടപടി ഉണ്ടായിട്ടില്ല. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 2018ല്‍ സംഘടനയില്‍ ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവഗണിച്ചു. ആത്മമിത്രങ്ങളായ മക്കളുടെ കല്യാണത്തിന് പോലും വിളിക്കാതിരുന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

ഞാന്‍ ഇവരോടൊക്കെ എന്താണ് ചെയ്തത്. ഇവര്‍ക്കൊക്കെ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ഒരു കാര്യത്തില്‍ പോലും അവനെ അടുപ്പിക്കരുതെന്ന്. എന്നെ ഏത് വിധേനെയും എങ്ങനെയെങ്കിലും പൂട്ടണം എന്ന് പറഞ്ഞ് നടക്കുന്ന ആളുകളാണ് എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി