ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണം; അശ്ലീല കമന്റിട്ട ആള്‍ക്ക് മറുപടി നല്‍കി ബിഗ് ബോസ് താരം

സോഷ്യല്‍ മീഡിയയില്‍ തനിക്ക് മോശം സന്ദേശം അയച്ചയാള്‍ക്ക് ബിഗ് ബോസ് താരം ശാലിനി നായര്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത് വൈറലായിരുന്നു്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം’ എന്ന സന്ദേശത്തോട് തന്റെ ശരീരം വില്‍പന ചരക്കല്ലെന്ന് ശാലിനി പ്രതികരിച്ചു.

ശരീരത്തില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ്. മുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ശാലിനി അന്നു കുറിച്ചു. എന്നാല്‍ ഈ സംഭവം അവിടെ അവസാനിച്ചില്ല. ശാലിനിയോട് ഇത്തരത്തില്‍ സംസാരിച്ചത് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ തന്നെയാണെന്ന് പ്രചരണമുണ്ടായി. ഇപ്പോഴിതാ അതിനെിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.

ശാലിനി പറഞ്ഞത്

ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ പ്രതികരിക്കാറില്ല .പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് ഇങ്ങനെ അനാവശ്യമായി ഇടിച്ചു കയറുന്നവരോടെ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു .എന്റെ ജീവിതം എനിക്ക് വില പെട്ടതാണ്. വ്യാജ പ്രചാരണങ്ങള്‍ നിറയുമ്പോള്‍ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.എനിക്കും കുടുംബമുണ്ട്. ശാലിനിക്കും കുടുംബമുണ്ട്. നമുക്ക് പരസ്പരം ‘സഹകരിക്കാം’ ആരുമറിയില്ല എന്ന് വാഗ്ദാനം നല്‍കി എത്തിയ ഞരമ്പനെയാണ് അന്ന് മറുപടിയിലൂടെ ഞാന്‍ കണ്ടം വഴി ഓടിച്ചത്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ…’ സഹകരിക്കണം എന്ന് മുനവച്ചു പറഞ്ഞ കക്ഷിക്കുള്ള മറുപടി ഞാന്‍ കൃത്യമായി കൊടുത്തിട്ടുമുണ്ട്. എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മറുപടി പറഞ്ഞതുമാണ്. അതവിടെ ഭംഗിയായി അവസാനിച്ചു. സോഷ്യല്‍ മീഡിയയില്‍ പിന്നാലെ കൂടുന്ന പല ഞരമ്പന്‍മാര്‍ക്കും അത് ബോധ്യപ്പെടുകയും ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല.
ഒരാളുടെ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തില്‍, കരിയര്‍ തന്നെ തുലയ്ക്കുന്ന വിധത്തില് വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇവര്‍ക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്. അല്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ഒരു കലാകാരി എന്ന നിലയില്‍ നാളെ ഇതേ വ്യക്തികളോടും സിനിമാ പ്രവര്‍ത്തകരോടും അവസരം ചോദിക്കാന്‍ ചെല്ലുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച് തമ്പ് നെയിലും തലക്കെട്ടും കൊടുത്തവര്‍ ചിന്തിക്കുന്നുണ്ടോ ഇതിന്റെ ഗൗരവം.

നിങ്ങളുടെ മുന്നില്‍ നിറഞ്ഞു ചിരിച്ചു നില്‍ക്കുമ്പോഴും ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വിവാഹ ജീവിതവും അതു നല്‍കിയ ട്രോമയും മകന്റെ ഭാവിയുമൊക്കെ വലിയ ചോദ്യ ചിഹ്നമായി മുന്നിലുണ്ട്. വളരെ ചെറുപ്പത്തില്‍ വിവാഹിതയായതും, ജീവിതം പാതിവഴിയില്‍ കാലിടറിയതും ഒരു ദുസ്വപ്നം പോലെ മുന്നിലുണ്ട്. അതില്‍ നിന്നെല്ലാം ജീവിതം കരുപ്പിടിപ്പിച്ച് മുന്നോട്ടു പോകുകയാണ്.

ഒരാള്‍ ചോദിച്ചപോലെ ദിവസവും ഡെയ്റ്റിങ്ങിന് അപരിചിതരോട് കൂടി ദിവസങ്ങള്‍ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്. തളര്‍ന്നുപോവുമ്പോള്‍ താങ്ങി നിര്‍ത്താനും തട്ടി ആശ്വസിപ്പിക്കാനും ചേര്‍ത്ത് നിര്‍ത്താനും എനിക്ക് ആകെയുള്ളത് മകനാണ്., ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളര്‍ത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങള്‍ക്കും ഈ ഗതി വന്നേക്കാം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം