ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണം; അശ്ലീല കമന്റിട്ട ആള്‍ക്ക് മറുപടി നല്‍കി ബിഗ് ബോസ് താരം

സോഷ്യല്‍ മീഡിയയില്‍ തനിക്ക് മോശം സന്ദേശം അയച്ചയാള്‍ക്ക് ബിഗ് ബോസ് താരം ശാലിനി നായര്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത് വൈറലായിരുന്നു്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം’ എന്ന സന്ദേശത്തോട് തന്റെ ശരീരം വില്‍പന ചരക്കല്ലെന്ന് ശാലിനി പ്രതികരിച്ചു.

ശരീരത്തില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ്. മുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ശാലിനി അന്നു കുറിച്ചു. എന്നാല്‍ ഈ സംഭവം അവിടെ അവസാനിച്ചില്ല. ശാലിനിയോട് ഇത്തരത്തില്‍ സംസാരിച്ചത് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ തന്നെയാണെന്ന് പ്രചരണമുണ്ടായി. ഇപ്പോഴിതാ അതിനെിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.

ശാലിനി പറഞ്ഞത്

ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ പ്രതികരിക്കാറില്ല .പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് ഇങ്ങനെ അനാവശ്യമായി ഇടിച്ചു കയറുന്നവരോടെ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു .എന്റെ ജീവിതം എനിക്ക് വില പെട്ടതാണ്. വ്യാജ പ്രചാരണങ്ങള്‍ നിറയുമ്പോള്‍ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.എനിക്കും കുടുംബമുണ്ട്. ശാലിനിക്കും കുടുംബമുണ്ട്. നമുക്ക് പരസ്പരം ‘സഹകരിക്കാം’ ആരുമറിയില്ല എന്ന് വാഗ്ദാനം നല്‍കി എത്തിയ ഞരമ്പനെയാണ് അന്ന് മറുപടിയിലൂടെ ഞാന്‍ കണ്ടം വഴി ഓടിച്ചത്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ…’ സഹകരിക്കണം എന്ന് മുനവച്ചു പറഞ്ഞ കക്ഷിക്കുള്ള മറുപടി ഞാന്‍ കൃത്യമായി കൊടുത്തിട്ടുമുണ്ട്. എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മറുപടി പറഞ്ഞതുമാണ്. അതവിടെ ഭംഗിയായി അവസാനിച്ചു. സോഷ്യല്‍ മീഡിയയില്‍ പിന്നാലെ കൂടുന്ന പല ഞരമ്പന്‍മാര്‍ക്കും അത് ബോധ്യപ്പെടുകയും ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല.
ഒരാളുടെ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തില്‍, കരിയര്‍ തന്നെ തുലയ്ക്കുന്ന വിധത്തില് വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇവര്‍ക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്. അല്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ഒരു കലാകാരി എന്ന നിലയില്‍ നാളെ ഇതേ വ്യക്തികളോടും സിനിമാ പ്രവര്‍ത്തകരോടും അവസരം ചോദിക്കാന്‍ ചെല്ലുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച് തമ്പ് നെയിലും തലക്കെട്ടും കൊടുത്തവര്‍ ചിന്തിക്കുന്നുണ്ടോ ഇതിന്റെ ഗൗരവം.

നിങ്ങളുടെ മുന്നില്‍ നിറഞ്ഞു ചിരിച്ചു നില്‍ക്കുമ്പോഴും ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വിവാഹ ജീവിതവും അതു നല്‍കിയ ട്രോമയും മകന്റെ ഭാവിയുമൊക്കെ വലിയ ചോദ്യ ചിഹ്നമായി മുന്നിലുണ്ട്. വളരെ ചെറുപ്പത്തില്‍ വിവാഹിതയായതും, ജീവിതം പാതിവഴിയില്‍ കാലിടറിയതും ഒരു ദുസ്വപ്നം പോലെ മുന്നിലുണ്ട്. അതില്‍ നിന്നെല്ലാം ജീവിതം കരുപ്പിടിപ്പിച്ച് മുന്നോട്ടു പോകുകയാണ്.

ഒരാള്‍ ചോദിച്ചപോലെ ദിവസവും ഡെയ്റ്റിങ്ങിന് അപരിചിതരോട് കൂടി ദിവസങ്ങള്‍ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്. തളര്‍ന്നുപോവുമ്പോള്‍ താങ്ങി നിര്‍ത്താനും തട്ടി ആശ്വസിപ്പിക്കാനും ചേര്‍ത്ത് നിര്‍ത്താനും എനിക്ക് ആകെയുള്ളത് മകനാണ്., ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളര്‍ത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങള്‍ക്കും ഈ ഗതി വന്നേക്കാം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക