ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണം; അശ്ലീല കമന്റിട്ട ആള്‍ക്ക് മറുപടി നല്‍കി ബിഗ് ബോസ് താരം

സോഷ്യല്‍ മീഡിയയില്‍ തനിക്ക് മോശം സന്ദേശം അയച്ചയാള്‍ക്ക് ബിഗ് ബോസ് താരം ശാലിനി നായര്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത് വൈറലായിരുന്നു്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം’ എന്ന സന്ദേശത്തോട് തന്റെ ശരീരം വില്‍പന ചരക്കല്ലെന്ന് ശാലിനി പ്രതികരിച്ചു.

ശരീരത്തില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ്. മുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ശാലിനി അന്നു കുറിച്ചു. എന്നാല്‍ ഈ സംഭവം അവിടെ അവസാനിച്ചില്ല. ശാലിനിയോട് ഇത്തരത്തില്‍ സംസാരിച്ചത് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ തന്നെയാണെന്ന് പ്രചരണമുണ്ടായി. ഇപ്പോഴിതാ അതിനെിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.

ശാലിനി പറഞ്ഞത്

ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ പ്രതികരിക്കാറില്ല .പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് ഇങ്ങനെ അനാവശ്യമായി ഇടിച്ചു കയറുന്നവരോടെ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു .എന്റെ ജീവിതം എനിക്ക് വില പെട്ടതാണ്. വ്യാജ പ്രചാരണങ്ങള്‍ നിറയുമ്പോള്‍ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.എനിക്കും കുടുംബമുണ്ട്. ശാലിനിക്കും കുടുംബമുണ്ട്. നമുക്ക് പരസ്പരം ‘സഹകരിക്കാം’ ആരുമറിയില്ല എന്ന് വാഗ്ദാനം നല്‍കി എത്തിയ ഞരമ്പനെയാണ് അന്ന് മറുപടിയിലൂടെ ഞാന്‍ കണ്ടം വഴി ഓടിച്ചത്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ…’ സഹകരിക്കണം എന്ന് മുനവച്ചു പറഞ്ഞ കക്ഷിക്കുള്ള മറുപടി ഞാന്‍ കൃത്യമായി കൊടുത്തിട്ടുമുണ്ട്. എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മറുപടി പറഞ്ഞതുമാണ്. അതവിടെ ഭംഗിയായി അവസാനിച്ചു. സോഷ്യല്‍ മീഡിയയില്‍ പിന്നാലെ കൂടുന്ന പല ഞരമ്പന്‍മാര്‍ക്കും അത് ബോധ്യപ്പെടുകയും ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല.
ഒരാളുടെ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തില്‍, കരിയര്‍ തന്നെ തുലയ്ക്കുന്ന വിധത്തില് വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇവര്‍ക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്. അല്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ഒരു കലാകാരി എന്ന നിലയില്‍ നാളെ ഇതേ വ്യക്തികളോടും സിനിമാ പ്രവര്‍ത്തകരോടും അവസരം ചോദിക്കാന്‍ ചെല്ലുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച് തമ്പ് നെയിലും തലക്കെട്ടും കൊടുത്തവര്‍ ചിന്തിക്കുന്നുണ്ടോ ഇതിന്റെ ഗൗരവം.

നിങ്ങളുടെ മുന്നില്‍ നിറഞ്ഞു ചിരിച്ചു നില്‍ക്കുമ്പോഴും ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വിവാഹ ജീവിതവും അതു നല്‍കിയ ട്രോമയും മകന്റെ ഭാവിയുമൊക്കെ വലിയ ചോദ്യ ചിഹ്നമായി മുന്നിലുണ്ട്. വളരെ ചെറുപ്പത്തില്‍ വിവാഹിതയായതും, ജീവിതം പാതിവഴിയില്‍ കാലിടറിയതും ഒരു ദുസ്വപ്നം പോലെ മുന്നിലുണ്ട്. അതില്‍ നിന്നെല്ലാം ജീവിതം കരുപ്പിടിപ്പിച്ച് മുന്നോട്ടു പോകുകയാണ്.

ഒരാള്‍ ചോദിച്ചപോലെ ദിവസവും ഡെയ്റ്റിങ്ങിന് അപരിചിതരോട് കൂടി ദിവസങ്ങള്‍ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്. തളര്‍ന്നുപോവുമ്പോള്‍ താങ്ങി നിര്‍ത്താനും തട്ടി ആശ്വസിപ്പിക്കാനും ചേര്‍ത്ത് നിര്‍ത്താനും എനിക്ക് ആകെയുള്ളത് മകനാണ്., ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളര്‍ത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങള്‍ക്കും ഈ ഗതി വന്നേക്കാം.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു