നിങ്ങളെക്കാൾ തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്, അതിൽ നിന്നെങ്ങനെ പുറത്തുവരും?; ഷക്കീല

നായികയെന്നതിലുപരി തമിഴ് ചിത്രം ഖുഷിയിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഗാനത്തിലൂടെയും മോഹൻലാൽ ചിത്രം താണ്ഡവത്തിലെ ‘പാലും കുടമെടുത്ത്’ എന്ന ഗാനത്തിലൂടെയും തെന്നിന്ത്യൻ സിനിമയിൽ ചർച്ചാവിഷയമായ താരമാണ് മുംതാസ് എന്ന നഗ്മ ഖാൻ.

ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിന്ന താരം പിന്നീട് അതിൽ നിന്നെല്ലാം മാറി ഇസ്ലാം മതം സ്വീകരിക്കുകയും വിശ്വാസിയായി തുടരുകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഷക്കീലയുമായുള്ള താരത്തിന്റെ അഭിമുഖത്തിൽ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആരും കാണാൻ പാടില്ലെന്ന് മുംതാസ് പറഞ്ഞിരുന്നു.

നാളെ താൻ മരിച്ച് പോയാല്‍ തന്റെ ഗ്ലാമറസ് ആയ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യര്‍ത്ഥനയുണ്ടെന്നും, ഇല്ലെങ്കില്‍ എന്റെ മനസ് വല്ലാതെ വേദനിക്കുമെന്നുമാണ് ഷക്കീലയോട് മുംതാസ് പറഞ്ഞത്.

എന്നാൽ മുംതാസ് ചെയ്തതിനെക്കാൾ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെന്നാണ് ഷക്കീല പറയുന്നത്. കൂടാതെ തനിക്ക് അതിൽ നിന്നും എങ്ങനെ പുറത്തുവരാൻ കഴിയുമെന്നും ഷക്കീല മുംതാസിനോട് ചോദിക്കുന്നു.

“എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ദൈവം ക്ഷമിക്കും. കാരണം അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു. തെറ്റുകളില്‍ നിന്ന് താങ്കള്‍ പുറത്തുവരും.” എന്നാണ് മുംതാസ് അതിന് മറുപടി പറയുന്നത്. ഗാലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം