16 പേര്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യം.. മദ്യപിച്ചിരുന്ന അയാള്‍ എന്നെ കേറി പിടിച്ചു, പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല: നടി താരാലക്ഷ്മി

സീരിയല്‍ രംഗത്തും വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യപ്പെടുന്നവര്‍ ഉണ്ടെന്ന് നടി താരാലക്ഷ്മി. സീ കേരളം ചാനലില്‍ എത്തിയ ‘കബനി’ എന്ന സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായാണ് താരലക്ഷ്മി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വണ്‍ ഇന്ത്യയോട് പ്രതികരിച്ചു.

സീരിയല്‍ രംഗത്തുള്ള പലര്‍ക്കും ഇതൊന്നും തുറന്നു പറയാനാവില്ല, അതുകൊണ്ടാണ് താന്‍ പറയുന്നത് എന്നാണ് താരലക്ഷ്മി പറയുന്നത്. കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറില്‍ നിന്നാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. ‘ഉറിയടി’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇദ്ദേഹവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവും ഒരു പുതിയ സീരിയലില്‍ ചെറിയ വേഷവുമുണ്ട് എന്ന് എന്നോട് പറയുന്നത്.

മ്യൂസിയത്തിന്റെ പിറകില്‍ ഓഡീഷന്‍ നടക്കുന്നുണ്ട്. അങ്ങോട്ട് വന്നോളൂ എന്ന്. അവിടെ ചെന്നപ്പോഴാണ് ഒരു ട്രാപ്പിലാണ് പെടുത്തിയിരിക്കുന്നത് എന്ന് മനസിലാകുന്നത്. ആദ്യം അയാള്‍ മാന്യമായി പെരുമാറി. ഒരു വണ്‍ലൈന്‍ പറഞ്ഞു. നല്ല ക്യാരക്ടറുണ്ട്, യമുന ചേച്ചിയുടെ അനിയത്തിയുടെ റോളാണ്. താന്‍ ശ്രദ്ധിക്കപ്പെടും, വേറെ ഒരു ലെവലിലേക്ക് മാറ്റും എന്ന് വാഗ്ദാനങ്ങളൊക്കെ തന്നു.

പക്ഷെ ഒരു ഡിമാന്റ് കൂടിയുണ്ട് എന്ന് പറഞ്ഞു. എന്താണ് ഡിമാന്റ് ചോദിച്ചപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് വച്ച് എനിക്ക് പ്രശസ്തി വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്റെ മുഖഭാവും സംസാരരീതിയും എല്ലാം മാറി. പുള്ളി മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് എന്നെ കേറിപിടിച്ചു. അപ്പോള്‍ ഞാന്‍ കൈ തട്ടിമാറ്റി. എന്നെ ബലം പ്രയോഗിച്ച് പിടിക്കാന്‍ തുടങ്ങി.

സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി ഞാന്‍ ഇറങ്ങി വരികയായിരുന്നു. എന്റെ ഭാഗ്യത്തിന് ഷാനു വെളിയില്‍ നിന്ന് ഡോര്‍ പൂട്ടിയിരുന്നില്ല. പിന്നീട് ഞാന്‍ അറിയിക്കേണ്ടവരെ അറിയിച്ചെങ്കിലും കേസ് ആക്കിയില്ല. 2019ല്‍ ആണ് ഈ സംഭവം. ഒരു പെണ്‍കുട്ടിയും എന്നോട് സമാന സംഭവം പറഞ്ഞു. ഇവര്‍ സ്റ്റാച്യൂവില്‍ റൂം എടുത്തിട്ടുണ്ടായിരുന്നു. ഈ ഡയറക്ടര്‍ അവിടെ വന്ന് മദ്യപിക്കും.

പല പ്രമുഖര്‍ക്കും ഈ പെണ്‍കുട്ടിയെ കൊണ്ട് മദ്യം ഒഴിപ്പിച്ച് കൊടുക്കും. പെണ്‍കുട്ടി പറ്റില്ല എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ചെയ്യിക്കും. അതിന് ശേഷം 16 പേര്‍ക്ക് കിടക്ക പങ്കിടണമെന്ന് പറഞ്ഞു. ആ കൊച്ച് അത് പറ്റില്ല എന്ന് പറഞ്ഞു. അതിന് അവളോട് വൈരാഗ്യമായി എന്റെ മുന്നില്‍ വച്ച് അവളുടെ മുഖത്ത് അയാള്‍ അടിച്ചു. ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് ഭീഷണി വന്നിട്ടുണ്ട് എന്നാണ് താരാലക്ഷ്മി പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം