ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍

‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് സീമ ജി നായര്‍. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്നവരാണ് ചീത്ത പറയാന്‍ എത്തുന്നതെന്നും ഈ ചീത്ത വിളികളൊന്നും തന്നെ ബാധിക്കില്ല എന്നാണ് നടി പറയുന്നത്. സിനിമ പോയാല്‍ തട്ടുകട നടത്തിയാണെങ്കിലും താന്‍ ജീവിക്കും എന്നും സീമ ജി നായര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സീമ ജി നായരുടെ കുറിപ്പ്:

അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോളും തെറി അഭിഷേകങ്ങള്‍ നടത്തുന്നവരോടും എനിക്കൊന്നേ പറയാന്‍ ഉള്ളു, (പറയുന്ന തെറികള്‍ 7 ജന്മം എടുത്താലും തീരാത്ത അത്രയും ഉണ്ട്) ..41 വര്‍ഷമായി ഞാന്‍ ഈ രംഗത്ത് വന്നിട്ട്. ഇന്ന ജാതിയുടെ മാത്രം റോളുകളെ ചെയ്യുകയുള്ളൂ എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ ഈശ്വരന്‍ നില നിര്‍ത്തുന്ന അത്രയും കാലം, എന്റെ തൊഴിലിനെ പ്രതിനിധാനം ചെയ്യുന്ന വേഷങ്ങള്‍ കെട്ടും. ചീത്ത പറഞ്ഞേ തീരു എന്നുള്ളവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുക. പറ്റാവുന്ന അത്രയും പറയുക. നിങ്ങള്‍ക്ക് മടുക്കുന്നതു വരെ പറയുക.

ഒരു പോസ്റ്റിട്ടപ്പോള്‍ ഇത്രയും ചീത്തകളാണ് നിങ്ങള്‍ പറയുന്നതെങ്കില്‍? തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ. കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല, സിനിമയില്ലേല്‍, സീരിയല്‍, അതില്ലേല്‍ നാടകം. ഇനി അതുമില്ലേല്‍ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാന്‍. സിനിമ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍