വസ്ത്രം മാറാന്‍ ഒരു മാര്‍ഗവുമില്ല, സുകുമാരിയമ്മ വരാന്‍ പറഞ്ഞു, വിറച്ചു പോയ അനുഭവം; തുറന്നു പറഞ്ഞ് സീമ ജി നായര്‍

അന്തരിച്ച പ്രിയ താരം സുകുമാരിയോടുള്ള പ്രത്യേക അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സീമ ജി. നായര്‍. സുകുമാരിക്കൊപ്പമുള്ള മറക്കാനാവത്ത ഒരു അനുഭവമാണ് സീമ തുറന്നു പറഞ്ഞിരിക്കുന്നത്. ലൊക്കേഷനിലെ അസൗകര്യങ്ങളെ തുടര്‍ന്ന് കാരവാനോ മുറിയോ ഇല്ലാതെ വസ്ത്രം മാറ്റിയതിനെ കുറിച്ചാണ് സീമ സഫാരി ടിവിയില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്.

”സുകുമാരിയമ്മയോട് എനിക്ക് കുറച്ച് കൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയില്‍ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവര്‍ക്കും കൊടുക്കും. കിട്ടുന്ന പൈസയില്‍ പാതിയും ഓരോ സാധനങ്ങള്‍ മേടിച്ച് ആള്‍ക്കാര്‍ക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നില്‍ക്കുകയാണ്. വസ്ത്രം മാറണം.”

”കടലിന് അടുത്തുള്ള അംഗന്‍വാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡ്രസ് മാറ്റാന്‍ ഒരു മാര്‍ഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കണ്‍ഫ്യൂഷന്‍. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാന്‍ പറഞ്ഞു.”

”കെട്ടിടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാന്‍ പറഞ്ഞു. ഞാന്‍ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവില്‍ എങ്ങനെ ഡ്രസ് മാറും. അമ്മ ഈ രണ്ട് കൈയിലും മുണ്ട് നീട്ടിപ്പിടിച്ച് ഞാനല്ലേ പറയുന്നത്, മാറിക്കോളാന്‍ പറഞ്ഞു. ഞാന്‍ ഡ്രസ് മാറിയ ശേഷം നീ മുണ്ട് ഇങ്ങനെ പിടിക്കെന്ന് പറഞ്ഞു.”

”അമ്മയും വസ്ത്രം മാറി. സുകുമാരിയമ്മ ആയിരത്തോളം പടങ്ങളില്‍ അഭിനയിച്ച ഗ്രേറ്റ് ആര്‍ട്ടിസ്റ്റാണ്. ആ അമ്മയാണ് ഒന്നും വിഷമിക്കേണ്ടെന്ന് വന്ന് പറഞ്ഞത്. ഞാന്‍ ഇന്നലെ വന്ന ചെറിയൊരു ആര്‍ട്ടിസ്റ്റാണ്. ഇന്ന് കാരവാനില്ലെങ്കില്‍ ഡ്രസ് മാറ്റാന്‍ പറ്റില്ല. എല്ലാ സൗകര്യങ്ങള്‍ കൊടുത്താല്‍ പോലും പ്രശ്‌നമാണ്.”

”സുകുമാരിയമ്മയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്” എന്നാണ് സീമ ജി. നായര്‍ പറയുന്നത്. അതേസമയം, എഴുപത്തി രണ്ടാമത്തെ വയില്‍, 2013 മാര്‍ച്ച് 26ന് ആയിരുന്നു സുകുമാരിയുടെ അന്ത്യം. തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം