പാന്‍ ഇന്ത്യന്‍ ഫോക്കസ് ആണ് ഉദ്ദേശിക്കുന്നത്, തിരക്കഥ പൂര്‍ത്തിയായി: ഹൈവേയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജയരാജ്

സുരേഷ് ഗോപിയെ നായകനാക്കി 1995ല്‍ താന്‍ സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞദിവസമാണ് സംവിധായകന്‍ ജയരാജ് പ്രഖ്യാപിച്ച്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ആവേശ പ്രഖ്യാപനം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജയരാജ്.

‘ഹൈവേയുടെ രണ്ടാംഭാഗം ചെയ്യണമെന്ന് വളരെ മുന്‍പേ തന്നെ തീരുമാനിച്ചതാണ്. തിരക്കഥ എഴുതി പൂര്‍ത്തിയാക്കി വച്ചിരിക്കുകയായിരുന്നു. സുരേഷ്ഗോപി അദ്ദേഹത്തിന്റെ രാഷ്ട്രീയ തിരക്കുകളൊഴിഞ്ഞ് സിനിമയിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.’

‘ഏതൊക്കെ പഴയ താരങ്ങളും അണിയറപ്രവര്‍ത്തകരും പുതിയ സിനിമയില്‍ ഉണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. ഹൈവേയുടെ കഥ ഞാനും തിരക്കഥ സാബ് ജോണുമാണ് എഴുതിയത്. ഇക്കുറി കഥയും തിരക്കഥയും എന്റേത് തന്നെയാണ്.’

‘പാന്‍ ഇന്ത്യന്‍ ഫോക്കസ് ആണ് ഉദ്ദേശിക്കുന്നത്. ഹൈവേയെക്കാള്‍ കുറച്ചുകൂടി വൈഡര്‍ ക്യാന്‍വാസ് ആയിരിക്കും. ടെക്നിക്കലി അപ്‌ഡേറ്റഡ് ആയ സിനിമയായിരിക്കും ഹൈവേ ടു.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് പറഞ്ഞു.

കാസ്റ്റിങ് പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. ലീമ ജോസഫ് ആണ് നിര്‍മ്മാണം.

ജയരാജ്, ജോണ്‍ എടത്തട്ടില്‍, സാബ് ജോണ്‍ എന്നിവര്‍ തിരക്കഥയെഴുതി 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹൈവേ’. സുരേഷ് ഗോപിയ്ക്കൊപ്പം, ഭാനുപ്രിയ, വിജയരാഘവന്‍, ബിജു മേനോന്‍, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക