ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വിളിച്ചപ്പോൾ സായികുമാര്‍ വന്നില്ല, ഒടുവിൽ ഞങ്ങൾക്ക് അത് ചെയ്യേണ്ടി വന്നു: സിദ്ദിഖ്

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിദ്ധിഖ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ലാലും താനും പിരിഞ്ഞതിന് ശേഷം താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലർ. ലാലായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് നടന്നിരുന്നത് പൊള്ളാച്ചിയിലായിരുന്നു. തമിഴ്‌നാട്ടില്‍ സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് സമരം നടക്കുകയാണ്. സിനിമ വിഷുവിന് റിലീസ് ചെയ്യണം. കടം വാങ്ങിയാണ് ലാല്‍ സിനിമ നിര്‍മിക്കുന്നത്. തങ്ങളുടെ അന്നത്തെ അവസ്ഥ കണ്ടിട്ട് സിനിമ ഓടിയിട്ട മതി പെെസയെന്ന് മമ്മൂട്ടി പറഞ്ഞു.

മുകേഷും ജഗദീഷുമൊന്നും അന്ന് അഡ്വാന്‍സ് വാങ്ങിച്ചിട്ടില്ല. കാരണം ഞങ്ങള്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി തുടങ്ങി സിനിമ ചെയ്യുകയാണല്ലോ. അങ്ങനെ എല്ലാവരും കോര്‍പറേറ്റ് ചെയ്തിട്ടാണ് തങ്ങള്‍ ആ സിനിമ മുമ്പോട്ട് കൊണ്ടുപോകുന്നത്. അങ്ങനെയുള്ള സമയത്താണ് ഇങ്ങെയൊരു പ്രശ്‌നം സംഭവിക്കുന്നത്. പിന്നെ നാട്ടില്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.

അവസാനം എല്ലാം ശരിയായി വന്നപ്പോൽ സായി കുമാർ നാട്ടിലില്ല. അദ്ദേഹം ​ഗൾഫിലെ ഷോയ്ക്ക് പോയിട്ട് തിരിച്ച് വന്നില്ല. സിനിമ റീലിസായില്ലെങ്കിൽ പെടുമെന്ന കാര്യത്തിൽ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചിട്ടും സായി കുമാർ വന്നില്ല. റാംജി റാവുവിലൂടെ തങ്ങൾ കൊണ്ടുവന്ന ആര്‍ട്ടിസ്റ്റാണ്. എന്നിട്ടും അദ്ദേഹം ദുബായില്‍ തന്നെ നില്‍ക്കുകയാണ്. നമ്മളുടെ ആളുകള്‍ ചെന്ന് സംസാരിച്ചിട്ടും സായികുമാര്‍ വന്നില്ല.

അത് വലിയ പ്രശ്‌നമായി. വിഷുവിന് ഹിറ്റ്‌ലര്‍ റിലീസ് ചെയ്യുന്നില്ല എന്ന് വരെ ന്യൂസ് വന്നു. ദുബായിലെ സുഹൃത്തുക്കള്‍ ഒരു ഐഡിയ പറഞ്ഞു. അവര്‍ ഒരു ഹിന്ദിക്കാരനെ കൊണ്ട് ഒരു അധോലോക നായകന്റെ പേര് പറഞ്ഞ് ഫോണ്‍ ചെയ്യിപ്പിച്ചു. ദുബായില്‍ നിന്നും ഉടനെ തിരിച്ച് പോണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം പേടിച്ച് തിരിച്ച് ഇവിടെ വന്നത്. എന്നിട്ടാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് സിനിമ റിലീസ് ചെയ്തതെന്നും’ സിദ്ദിഖ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക