ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വിളിച്ചപ്പോൾ സായികുമാര്‍ വന്നില്ല, ഒടുവിൽ ഞങ്ങൾക്ക് അത് ചെയ്യേണ്ടി വന്നു: സിദ്ദിഖ്

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിദ്ധിഖ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ലാലും താനും പിരിഞ്ഞതിന് ശേഷം താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലർ. ലാലായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് നടന്നിരുന്നത് പൊള്ളാച്ചിയിലായിരുന്നു. തമിഴ്‌നാട്ടില്‍ സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് സമരം നടക്കുകയാണ്. സിനിമ വിഷുവിന് റിലീസ് ചെയ്യണം. കടം വാങ്ങിയാണ് ലാല്‍ സിനിമ നിര്‍മിക്കുന്നത്. തങ്ങളുടെ അന്നത്തെ അവസ്ഥ കണ്ടിട്ട് സിനിമ ഓടിയിട്ട മതി പെെസയെന്ന് മമ്മൂട്ടി പറഞ്ഞു.

മുകേഷും ജഗദീഷുമൊന്നും അന്ന് അഡ്വാന്‍സ് വാങ്ങിച്ചിട്ടില്ല. കാരണം ഞങ്ങള്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി തുടങ്ങി സിനിമ ചെയ്യുകയാണല്ലോ. അങ്ങനെ എല്ലാവരും കോര്‍പറേറ്റ് ചെയ്തിട്ടാണ് തങ്ങള്‍ ആ സിനിമ മുമ്പോട്ട് കൊണ്ടുപോകുന്നത്. അങ്ങനെയുള്ള സമയത്താണ് ഇങ്ങെയൊരു പ്രശ്‌നം സംഭവിക്കുന്നത്. പിന്നെ നാട്ടില്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.

അവസാനം എല്ലാം ശരിയായി വന്നപ്പോൽ സായി കുമാർ നാട്ടിലില്ല. അദ്ദേഹം ​ഗൾഫിലെ ഷോയ്ക്ക് പോയിട്ട് തിരിച്ച് വന്നില്ല. സിനിമ റീലിസായില്ലെങ്കിൽ പെടുമെന്ന കാര്യത്തിൽ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചിട്ടും സായി കുമാർ വന്നില്ല. റാംജി റാവുവിലൂടെ തങ്ങൾ കൊണ്ടുവന്ന ആര്‍ട്ടിസ്റ്റാണ്. എന്നിട്ടും അദ്ദേഹം ദുബായില്‍ തന്നെ നില്‍ക്കുകയാണ്. നമ്മളുടെ ആളുകള്‍ ചെന്ന് സംസാരിച്ചിട്ടും സായികുമാര്‍ വന്നില്ല.

അത് വലിയ പ്രശ്‌നമായി. വിഷുവിന് ഹിറ്റ്‌ലര്‍ റിലീസ് ചെയ്യുന്നില്ല എന്ന് വരെ ന്യൂസ് വന്നു. ദുബായിലെ സുഹൃത്തുക്കള്‍ ഒരു ഐഡിയ പറഞ്ഞു. അവര്‍ ഒരു ഹിന്ദിക്കാരനെ കൊണ്ട് ഒരു അധോലോക നായകന്റെ പേര് പറഞ്ഞ് ഫോണ്‍ ചെയ്യിപ്പിച്ചു. ദുബായില്‍ നിന്നും ഉടനെ തിരിച്ച് പോണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം പേടിച്ച് തിരിച്ച് ഇവിടെ വന്നത്. എന്നിട്ടാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് സിനിമ റിലീസ് ചെയ്തതെന്നും’ സിദ്ദിഖ് പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി