ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതിയാണ്; മോഹൻലാൽ- ശ്രീനി കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ വരും; തുറന്നുപറഞ്ഞ് സത്യൻ അന്തിക്കാട്

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. 1982-ൽ കുറുക്കന്റ കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്, മഴവിൽക്കാവടി, തലയണമന്ത്രം, പിൻഗാമി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഭാഗ്യദേവത, കഥ തുടരുന്നു, ഞാൻ പ്രകാശൻ തുടങ്ങീ നിരവധി ജനപ്രിയ സിനിമകളാണ് സത്യൻ അന്തിക്കാട് മലയാളത്തിന് നൽകിയത്.

ഇപ്പോഴിതാ 2006-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രസതന്ത്ര’ത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിൽ ശ്രീനിവാസനെ ഉൾപ്പെടുത്താത്തതിനെ കുറിച്ചും സത്യൻ അന്തിക്കാട് പറയുന്നു. ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചുള്ള സിനിമകൾ ഇനിയും വരുമെന്നും സത്യൻ അന്തിക്കാട് പറയുന്നു.

“ഏത് വേഷം വേറെ ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും. ശ്രീനിവാസനെ വെച്ച് ഇനിയും സിനിമകൾ ചെയ്യാം. ഞാനും ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചുള്ള സിനിമകൾ ഇനിയുമുണ്ടാകും.

നല്ല സിനിമകളുണ്ടാകുന്നത് ജീവിതത്തിലെ സത്യങ്ങളിൽ നിന്നാണ്. ഒരു കാർപെന്ററുടെ വേഷത്തിൽ മോഹൻലാൽ വന്നാൽ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ട് കുറേ കൊല്ലങ്ങളായി. മോഹൻലാലിനോട് പറഞ്ഞപ്പോൾ സുരേഷ് കുമാർ എന്ന് പേരിടാമെന്ന് പറഞ്ഞു.

ആ സമയത്താണ് പത്രങ്ങളിൽ ബാലവേലയ്ക്ക് അന്യ നാട്ടിൽ നിന്നും കുട്ടികളെ വേലയ്ക്ക് കൊണ്ട് വരുന്ന വാർത്ത കണ്ടത്. ഇത് നമ്മളെ വേദനിപ്പിക്കും. ഈ ക്യാരക്ടർ കൂടി കിട്ടിയപ്പോഴാണ് രണ്ടും കൂടെ കണക്ട് ചെയ്യാൻ നമുക്ക് ഫീൽ ചെയ്യുന്നത്. സത്യമുള്ള സിനിമകൾ പരാജയപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്.” എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി