'ഊണു കഴിക്കുമ്പോള്‍ ചോറ് കുഴച്ച് ഉരുട്ടുന്നതില്‍ പോലുമുണ്ട് ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവികത'; ആര്‍ക്കറിയാമിലെ ബിജു മേനോനെ കുറിച്ച് സത്യന്‍ അന്തിക്കാട്

“ആര്‍ക്കറിയാം” ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തിയേറ്ററിലെത്തിയ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ കണ്ടത്. ഒരു കൊച്ചു കഥയെ ആര്‍ഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു ജോണ്‍ വര്‍ഗീസ് അവതരിപ്പിച്ചു എന്ന് സംവിധായകന്‍ പറയുന്നു. ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി എന്നിവരുടെ അഭിനയത്തെയും സത്യന്‍ അന്തിക്കാട് പ്രശംസിച്ചു.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്:

റിലീസ് ചെയ്ത സമയത്ത് കാണാന്‍ പറ്റാതെ പോയ സിനിമയാണ് “ആര്‍ക്കറിയാം”. ഇന്നലെ ആമസോണ്‍ പ്രൈമില്‍ കണ്ടു. സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ച പല സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും. പക്ഷെ പക്വതയുള്ള ഒരു സംവിധായകന്‍ സാനുവിന്റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ് “ആര്‍ക്കറിയാം”.

ഒരു കൊച്ചു കഥയെ ആര്‍ഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചു (ഒട്ടും “ജാഡ”യില്ലാതെ എന്നാണ് ശരിക്കും പറയേണ്ടത്). ഷറഫുദ്ദീനും പാര്‍വ്വതിയും ഇടയ്ക്ക് വന്നു പോകുന്ന “ഭാസി” എന്ന കഥാപാത്രമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിജു മേനോന്‍ എന്ന നടനാണ് ഈ സിനിമയുടെ ജീവന്‍. ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്.

ഊണു കഴിക്കുമ്പോള്‍ ആ ചോറ് കുഴച്ച് ഉരുട്ടുന്നതില്‍ പോലുമുണ്ട് ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവികത. രാത്രി, ഭക്ഷണത്തിനു വേണ്ടി ഗേറ്റിനു പുറത്ത് കാത്തിരിക്കുന്ന നാട്ടുനായ്ക്കളുടെ ചിത്രമൊന്നും മനസ്സില്‍ നിന്ന് പെട്ടെന്ന് മായില്ല. സാനുവിനും, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ദൃശ്യങ്ങള്‍ മാറുന്നത് ഒരിക്കല്‍ പോലും അറിയിക്കാതെ എഡിറ്റു ചെയ്ത മഹേഷ് നാരായണന് പ്രത്യേക സ്‌നേഹം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക