ലാലേട്ടന്‍ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാന്‍ ശ്രമിച്ചിരുന്നു, സഹോദരനെ പോലെയാണ് ട്രീറ്റ് ചെയ്തത്: സര്‍ജാനോ ഖാലിദ്

മോഹന്‍ലാല്‍ തന്നെ സഹോദരനെ പോലെയാണ് കാണുന്നതെന്ന് നടന്‍ സര്‍ജാനോ ഖാലിദ്. ‘ബിഗ് ബ്രദര്‍’ സിനിമ പരാജയമാണെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് കരിയറില്‍ ഒരുപാട് ഗുണം ചെയ്തു. ഒരു ലെജന്‍ഡിന്റെ കൂടയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് അദ്ദേഹം തോന്നിപ്പിക്കില്ല എന്നാണ് സര്‍ജാനോ ഖാലിദ് പറയുന്നത്.

സിദ്ദിഖ് സര്‍ ഒരു ദിവസം കഥ പറയാനായി വിളിച്ചു. ലാല്‍ ആണ് തന്റെ ചേട്ടന്‍ എന്ന് പറയുമ്പോള്‍ അത് മോഹന്‍ലാല്‍ ആണെന്ന് തനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഇത്ര പെട്ടെന്ന് പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അതൊരു വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.

ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഒരു ലെജന്‍ഡിന്റെ കൂടെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് അദ്ദേഹം തോന്നിപ്പിക്കില്ല. ലാലേട്ടന്‍ തന്നെ ഒരു സഹോദരനെ പോലെയാണ് ട്രീറ്റ് ചെയ്തിരുന്നത്. അദ്ദേഹം തന്നെ കുറിച്ച്, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചിരുന്നു.

അദ്ദേഹത്തിന്റെയൊപ്പം അഭിനയിച്ചത് പിന്നീടുള്ള തന്റെ കരിയറില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ആ സിനിമ അത്രക്ക് വര്‍ക്ക് ആയില്ല. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം താന്‍ ഒരു നല്ല നടന്‍ ആകാന്‍ ശ്രമിച്ചു. ആ കാര്യം മാത്രമേ താന്‍ ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നുള്ളു.

ചെയ്ത ഒരു സിനിമ പൊട്ടിയാലും കുഴപ്പമില്ല. കാരണം താന്‍ തുടങ്ങിയതേയുള്ളൂ, 23 വയസ്സ് ഒള്ളു അതുകൊണ്ട് തനിക്ക് അറിയാം തെറ്റുകളും ശരികളും ഒരുപാടുണ്ട്. അതുപോലെ തന്നെ പഠിക്കാനുമുണ്ട് എന്നാണ് സര്‍ജാനോ ഖാലിദ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു