മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിക്കാന്‍ വിളിച്ചിട്ട് സംവിധായകന്‍ പറഞ്ഞ ആ വാക്കുകള്‍, സിനിമയോടുള്ള ഇഷ്ടം തന്നെ പോയി; വെളിപ്പെടുത്തലുമായി നടി സരിത

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി സരിത. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തന്നോട് അപമര്യാദയായി ഇടപെട്ട ആ സംവിധായകനെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകള്‍

സിനിമയിലെ എന്റെ തുടക്കകാലത്തായിരുന്നു അത്. മോഹന്‍ലാല്‍ സര്‍ അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി, അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാന്‍ ഒരു പുതുമുഖം ആയത് കൊണ്ട് പലരും എന്നെ റെക്കമെന്റ് ചെയ്തത് അനുസരിച്ച് ആണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്.

നന്നായി ഒരുങ്ങിയിട്ട് ഒക്കെയാണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്. കണ്ടതും അദ്ദേഹം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്. താന്‍ ഒരു കാര്യം ചെയ്യ് പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ’ എന്ന് പറഞ്ഞു. അതോടെ എന്റെ ആത്മവിശ്വാസം എല്ലാം പോയി. എനിക്ക് ഭയങ്കര സങ്കടം തോന്നി

എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിയ്ക്കുക പോലും ചെയ്തില്ലല്ലോ കണ്ടപാടെ തന്നെ നിറമില്ല എന്ന് പറഞ്ഞതോടെ എനിക്ക് സങ്കടമായി. സിനിമയില്‍ അഭിനയിക്കാന്‍ ഈ നിറം ഒന്നും മതിയാവില്ലായിരിയ്ക്കും എന്ന് തോന്നി. അതോടെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പോയി. ആ സിനിമ പിന്നീട് മറ്റൊരു പെണ്‍കുട്ടിയാണ് ചെയ്തത്. ആ കുട്ടിയ്ക്കും എന്റെ അത്രയും നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സരിത പറഞ്ഞു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക