ഇതൊരു തെറിപ്പാട്ടാണെന്ന് എനിക്ക് മനസിലായിരുന്നില്ല, വിവാദമായി മാറുമെന്ന് കരുതിയിരുന്നു.. എന്നാല്‍: സാന്ദ്ര തോമസ്

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ഗാനം ഇപ്പോഴും.

ഗാനം വൈറലായതില്‍ സന്തോഷമുണ്ടെന്ന് സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍. ”താനാരോ തന്നാരോ വൈറലായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതൊരു തെറിപ്പാട്ട് ആണെന്ന് അറിയില്ലായിരുന്നു. യൂട്യൂബില്‍ പാട്ട് വന്നപ്പോള്‍ അതിന്റെ അടിയില്‍ ഒരാള്‍ ഇതിന്റെ ലിറിക്‌സ് എഴുതി.”

”അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്. ഞാന്‍ അത് കണ്ട് സംവിധായകന്‍ മര്‍ഫിയെ ഞെട്ടി തിരിഞ്ഞ് നോക്കി. ഇതൊരു വിവാദമായി മാറും എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ കുഴപ്പമുണ്ടായില്ല. പാട്ട് വൈറലായി. എന്റെ മക്കള്‍ വരെ അത് പാടികൊണ്ട് നടക്കുന്നുണ്ട്.”

”കൈലാസ് ഓരോ പാട്ട് പറഞ്ഞപ്പോഴും സംവിധായകന് തൃപ്തിയായിരുന്നില്ല. മര്‍ഫി തന്നെയാണ് പിന്നീട് വരികള്‍ എഴുതികൊടുത്തത്. അഭിനയിച്ചവര്‍ തന്നെ ഞങ്ങള്‍ പാടിക്കോളും എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ആ പാട്ട് വന്നത്” എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് താനാരോ തന്നാരോ ഗാനത്തിന് വരികള്‍ ഒരുക്കിയത്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക