നടി പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍

നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ലെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കുമായിരുന്നു എന്ന് സനല്‍കുമാര്‍ മാധ്യമം ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെക്‌സി ദുര്‍ഗ ഗോവാ ചലച്ചിത്ര മേളയില്‍നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമം സനലിന്റെ അഭിമുഖം നല്‍കിയത്.

പാര്‍വതിയെന്ന നടിയെ കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാടുള്ള സ്ത്രീ ഇതിന് മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ശബാന ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍. വേദിയൊക്കെ കിട്ടിയാല്‍ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെന്‍സേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരേയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകുമെന്നും സനല്‍ ആരോപിച്ചു.

പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. അര്‍ഹിക്കുന്ന പുരസ്‌കാരം തന്നെയാണ്. ഭരണകൂടം നടത്തുന്ന ചലചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചതിനെ വിമര്‍ശിക്കാനാകില്ല. പുരസ്‌കാര വേദിയില്‍ ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകളെ പുറത്താക്കിയതിനെതിരെ ഒരു വാചകം പാര്‍വതി പറഞ്ഞിരുന്നുവെങ്കില്‍ അവരുടെ രാഷ്ട്രീയ നിലപാട് ആത്മാര്‍ഥമായിരുന്നെന്ന് വിശ്വസിക്കാമായിരുന്നു എന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ലിജോ ജോസ് തന്റെ സിനിമയുടെ സ്‌ക്രീനിങ്ങിന് മുന്നോടിയായാണ് ്ഇതേ വേദിയില്‍ പ്രതികരിച്ചതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും സനല്‍ ചൂണ്ടിക്കാട്ടി.

ഭരണകൂടവുമായി അടുപ്പമുളളവര്‍ നിര്‍മിച്ചതിനാലാവാം തന്റെ ചിത്രത്തിന്റെ ഒപ്പം മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട ന്യൂഡ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്് വന്നില്ല. സുജോയ്് ഘോഷ് ചെയര്‍മാനായ ജൂറി തന്നെ പ്രതിഷേധിച്ച് രാജി വച്ചത് വലിയ കാര്യമാണ്. ഒറ്റപ്പെട്ട പിന്തുണകള്‍ ഉണ്ടായിരുന്നെന്നും ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, മുരളി ഗോപി എന്നിവര്‍ പ്രതിഷേധമുയര്‍ത്തിയെന്നും സനല്‍ പറഞ്ഞു.

സനല്‍കുമാറിന്റെ ചിത്രത്തെ എസ് ദുര്‍ഗ എന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും അതിനെ സെക്‌സി ദുര്‍ഗ എന്ന് തന്നെയാണ് വിളിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം പാര്‍വതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സനല്‍കുമാറിന് പാര്‍വതിയെക്കുറിച്ചുള്ള അഭിപ്രായത്തിന് പ്രസക്തി ഏറുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു