അഭിനയിച്ച സിനിമകള്‍ എല്ലാം നിലംതൊടാതെ പൊട്ടി, മൂന്ന് വര്‍ഷം കൊണ്ടാണ് ജാതകം തെളിഞ്ഞത്: സംവൃത സുനില്‍ പറയുന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി സംവൃത സുനില്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്‌സ് എന്ന സിനിമയ്ക്ക് ശേഷം 2018ല്‍ പുറത്തിറങ്ങിയ കാല്‍ച്ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് സംവൃത വീണ്ടും സിനിമയിലേക്ക് എത്തിയത്.

ആദ്യം അഭിനയിച്ച സിനിമകള്‍ പരാജമായിട്ടും മലയാള സിനിമയില്‍ ഹിറ്റ് നായികയായി മാറാനുള്ള ഭാഗ്യം സംവൃതയ്ക്ക് ഉണ്ടായിരുന്നു. തന്നെ ഹിറ്റ് നായികയാക്കി മാറ്റിയ വര്‍ഷത്തെ കുറിച്ചും മൂന്ന് സിനിമകളെ കുറിച്ചും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. അഭിനയിച്ചു തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞും തനിക്ക് അത്ര നല്ല സമയമല്ലായിരുന്നു.

അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് താന്‍ എന്ന പേര് വീഴുന്നതിന് മുമ്പേ 2007 എന്ന വര്‍ഷം തന്നെ രക്ഷിച്ചു. താന്‍ അഭിനയിച്ച മൂന്ന് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ വിജയിച്ചത്. ഹലോ, അറബിക്കഥ, ചോക്ലേറ്റ് ഈ സിനിമകള്‍ ഹിറ്റ് നായിക എന്ന പേര് സമ്മാനിച്ചു.

ഈ സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷം കൊണ്ട് തന്നെ താന്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. നോട്ടം എന്ന സിനിമയിലെ പച്ച പനംതത്തേ എന്ന ഗാനത്തിലൂടെ ജനപ്രീതി ലഭിച്ചെങ്കിലും ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് തന്റെ കരിയറിന്റെ തുടക്കം വലിയ പ്രതിസന്ധിയായി മാറിയിരുന്നു എന്നും സംവൃത കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക