എന്റെ വെള്ളമുടിയിഴകള്‍ കണ്ട് പേടിച്ചത് അച്ഛനാണ്: കാരണം തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

ബോളിവുഡ് നടി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സമീറ തന്റെ നരച്ച മുടിയും തടിച്ച ശരീര പ്രകൃതിയുമെല്ലാം ഒരു മേക്കപ്പും കൂടാതെ വെളിപ്പെടുത്തിയത് ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ബോഡി ഷെയ്മിങ്ങിന് ഇരയായവര്‍ക്ക് ആത്മധൈര്യം നല്‍കുന്നവയായിരുന്നു. ഇപ്പോഴിതാ തന്റെ മുടി നരച്ചു തുടങ്ങിയ സമയത്തെ ആച്ഛന്റെ ആശങ്കകളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം.

എന്തുകൊണ്ടാണ് നിന്റെ നരച്ച മുടികള്‍ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛന്‍ എന്നോടു ചോദിച്ചു. ആളുകള്‍ എന്നെ വിധിക്കുമെന്ന് അച്ഛന്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷേ അങ്ങനെ വിലയിരുത്തിയാല്‍ തന്നെ എന്താണ് പ്രശ്‌നം, അതുകൊണ്ട് ഞാന്‍ പ്രായമായെന്നാണോ, അതോ കാണാന്‍ കൊള്ളില്ലെന്നോ എന്നായിരുന്നു എന്റെ മറുപടി.,എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യൂ.

പഴയ ചിന്താഗതികള്‍ തകര്‍ത്താല്‍ മാത്രമേ മാറ്റങ്ങളെ അംഗീകരിക്കാനാവൂ.പരസ്പരം തിരിച്ചറിയാനായാല്‍ ആത്മവിശ്വാസമുണ്ടായാല്‍ പിന്നെ മുഖംമൂടിക്കുള്ളില്‍ ഒളിക്കേണ്ടിവരില്ല. എന്റെ അച്ഛന് മനസിലായി. ഒരച്ഛന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക എനിക്ക് മനസ്സിലായതുപോലെ. ഓരോ ദിവസവും നമ്മള്‍ പുതിയതു പഠിച്ച് മുന്നേറുകാണ്. ചെറിയ മാറ്റങ്ങളിലൂടെ നമുക്ക് സമാധാനം കണ്ടെത്താനാകും. ജീവിതത്തില്‍ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക