അസ്ഥികളുടെ ഘടന മാറ്റണം, മാറിടത്തിന് വലിപ്പം തോന്നിക്കാന്‍ പാഡ് വെയ്ക്കണം, ഭ്രാന്തമായ കാലഘട്ടം; ബോളിവുഡിന് എതിരെ സമീറ റെഡ്ഡി

ഇന്ത്യന്‍ സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് തിളങ്ങി നിന്ന നടിയാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ ബോളിവുഡിന്റെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇവര്‍. കരിയറിന്റെ തുടക്കകാലത്ത് പലരും തന്നോട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

‘ പത്ത് വര്‍ഷത്തിന് മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു. മൂക്ക് അല്ലെങ്കില്‍ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനായി ആയിരുന്നു ഇത്. എനിക്ക് നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്’; സമീറ പറഞ്ഞു.

പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സിനിമാ ലോകത്ത് പലരും തുറന്നുപറഞ്ഞിരുന്നതിനാല്‍ സ്തന ശസ്ത്രക്രിയ ചെയ്യാന്‍ പോലും തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്ന് സമീറ പറയുന്നു. എന്നാല്‍, ഇത് വേണോ? ഒരു നടിയെന്ന നിലയില്‍ ഇത് ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്നായിരുന്നു എന്ന് ഞാന്‍ ആലോചിച്ചു. അതിന് പിന്നാലെ ഒരു തീരുമാനം തനിക്ക് എടുക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു.

എന്നാല്‍, ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നവരോട് വിരോധമൊന്നുമില്ലെന്നും സമീറ കൂട്ടിച്ചേര്‍ത്തു. അവര്‍ക്കത് സന്തോഷം നല്കുന്നുവെങ്കില്‍ അവര്‍ ജീവിക്കട്ടെ, അവരെ ജീവിക്കാന്‍ അനുവദിക്കൂ. അവരെ വിലയിരുത്താന്‍ നമ്മളാരാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക