പേരുകളെല്ലാം മറന്നു, അബോധാവസ്ഥയിലായി, ആരും എന്നെ ആശുപത്രിയിലും കൊണ്ടുപോയില്ല: സാമന്ത

തെന്നിന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ബോളിവുഡിലും സജീവമാണ് സാമന്ത. ‘സിറ്റാഡല്‍’ എന്ന വെബ് സീരിസ് ആണ് സാമന്തയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സീരിസിന്റെ ഷൂട്ടിനിടെ തനിക്ക് ആരോഗ്യപരമായി സംഭവിച്ച അസ്വസ്ഥതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. അബോധാവസ്ഥയില്‍ ആയത് പോലെ തോന്നി, പേരുകളെല്ലാം മറന്നു, ആരും തന്നെ ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നാണ് താരം പറയുന്നത്.

ഷൂട്ടിംഗിനിടെ അബോധാവസ്ഥയില്‍ ആയത് പോലെ തോന്നി. ഞാന്‍ പേരുകളെല്ലാം മറന്നു പോയി. പൂര്‍ണ്ണമായി ബ്ലാങ്ക് ഔട്ട് ആയിപ്പോയി. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. അന്ന് എന്നെ ആരും ആശുപത്രിയില്‍ കൊണ്ടു പോയില്ല, ആരും എന്നോടൊന്ന് ചോദിച്ചത് പോലുമില്ല. ആ സമയത്ത് സെറ്റ് ഒരു ദിവസത്തേക്ക് മാത്രമേയുള്ളൂ, ഇന്ന് തന്നെ ഷൂട്ട് തീര്‍ക്കണം എന്ന് ആരോ പറയുന്നത് ഞാന്‍ കേട്ടു.

ഞാന്‍ വരികയാണ്, ഞാന്‍ വരികയാണെന്ന് പറഞ്ഞ് ഞാന്‍ ചെന്നു. സ്റ്റണ്ട് മാന്‍ എന്റെ മുന്നിലെത്തി. ഞാന്‍ എന്താണ് ചെയ്യുന്നത് എന്നാണ് അപ്പോള്‍ മനസില്‍ വന്നത്. അതോടെ അവര്‍ ഇനിയിത് നടക്കില്ലെന്ന് പറഞ്ഞു എന്നാണ് സാമന്ത പറയുന്നത്. എന്നാല്‍ ആ സമയത്ത് തങ്ങള്‍ ഫോണില്‍ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു എന്നാണ് സീരീസിന്റെ തിരക്കഥാകൃത്തായ സീത മേനോന്‍ ഇതിനിടെ പറഞ്ഞത്.

സീരിസ് താന്‍ വേണ്ടെന്ന് വച്ചിരുന്നതായും സാമന്ത പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ അവരോട് യാചിച്ചതാണ് മറ്റൊരാളെ നോക്കാന്‍. കാരണം എന്നെക്കൊണ്ട് സാധിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. എനിക്ക് പറ്റില്ലായിരുന്നു. അവര്‍ക്ക് ഓപ്ഷനുകളും ഞാന്‍ തന്നെ നല്‍കിയിരുന്നു. ഒരു നടിയെ നോക്കൂ, ഇവള്‍ നല്ലതാണ് എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ ഞാന്‍ തന്നെ അവര്‍ക്ക് നല്‍കി.

അവള്‍ നന്നായിരിക്കും, എന്നെ ഒഴിവാക്കണം, എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് തീരെ വയ്യായിരുന്നു. എന്നാല്‍ ടീം ഞാന്‍ തന്നെ ചെയ്യണം എന്ന കാര്യത്തില്‍ ഉറച്ച തീരുമാനത്തിലായിരുന്നു. ഇപ്പോള്‍ ഇത് കാണുമ്പോള്‍ അവര്‍ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം കരുതാന്‍ മാത്രം കരുത്ത് നേടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് എന്നാണ് സാമന്ത പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക