പേരുകളെല്ലാം മറന്നു, അബോധാവസ്ഥയിലായി, ആരും എന്നെ ആശുപത്രിയിലും കൊണ്ടുപോയില്ല: സാമന്ത

തെന്നിന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ബോളിവുഡിലും സജീവമാണ് സാമന്ത. ‘സിറ്റാഡല്‍’ എന്ന വെബ് സീരിസ് ആണ് സാമന്തയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സീരിസിന്റെ ഷൂട്ടിനിടെ തനിക്ക് ആരോഗ്യപരമായി സംഭവിച്ച അസ്വസ്ഥതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. അബോധാവസ്ഥയില്‍ ആയത് പോലെ തോന്നി, പേരുകളെല്ലാം മറന്നു, ആരും തന്നെ ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നാണ് താരം പറയുന്നത്.

ഷൂട്ടിംഗിനിടെ അബോധാവസ്ഥയില്‍ ആയത് പോലെ തോന്നി. ഞാന്‍ പേരുകളെല്ലാം മറന്നു പോയി. പൂര്‍ണ്ണമായി ബ്ലാങ്ക് ഔട്ട് ആയിപ്പോയി. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. അന്ന് എന്നെ ആരും ആശുപത്രിയില്‍ കൊണ്ടു പോയില്ല, ആരും എന്നോടൊന്ന് ചോദിച്ചത് പോലുമില്ല. ആ സമയത്ത് സെറ്റ് ഒരു ദിവസത്തേക്ക് മാത്രമേയുള്ളൂ, ഇന്ന് തന്നെ ഷൂട്ട് തീര്‍ക്കണം എന്ന് ആരോ പറയുന്നത് ഞാന്‍ കേട്ടു.

ഞാന്‍ വരികയാണ്, ഞാന്‍ വരികയാണെന്ന് പറഞ്ഞ് ഞാന്‍ ചെന്നു. സ്റ്റണ്ട് മാന്‍ എന്റെ മുന്നിലെത്തി. ഞാന്‍ എന്താണ് ചെയ്യുന്നത് എന്നാണ് അപ്പോള്‍ മനസില്‍ വന്നത്. അതോടെ അവര്‍ ഇനിയിത് നടക്കില്ലെന്ന് പറഞ്ഞു എന്നാണ് സാമന്ത പറയുന്നത്. എന്നാല്‍ ആ സമയത്ത് തങ്ങള്‍ ഫോണില്‍ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു എന്നാണ് സീരീസിന്റെ തിരക്കഥാകൃത്തായ സീത മേനോന്‍ ഇതിനിടെ പറഞ്ഞത്.

സീരിസ് താന്‍ വേണ്ടെന്ന് വച്ചിരുന്നതായും സാമന്ത പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ അവരോട് യാചിച്ചതാണ് മറ്റൊരാളെ നോക്കാന്‍. കാരണം എന്നെക്കൊണ്ട് സാധിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. എനിക്ക് പറ്റില്ലായിരുന്നു. അവര്‍ക്ക് ഓപ്ഷനുകളും ഞാന്‍ തന്നെ നല്‍കിയിരുന്നു. ഒരു നടിയെ നോക്കൂ, ഇവള്‍ നല്ലതാണ് എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ ഞാന്‍ തന്നെ അവര്‍ക്ക് നല്‍കി.

അവള്‍ നന്നായിരിക്കും, എന്നെ ഒഴിവാക്കണം, എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് തീരെ വയ്യായിരുന്നു. എന്നാല്‍ ടീം ഞാന്‍ തന്നെ ചെയ്യണം എന്ന കാര്യത്തില്‍ ഉറച്ച തീരുമാനത്തിലായിരുന്നു. ഇപ്പോള്‍ ഇത് കാണുമ്പോള്‍ അവര്‍ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം കരുതാന്‍ മാത്രം കരുത്ത് നേടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് എന്നാണ് സാമന്ത പറയുന്നത്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ