ആ യാത്ര എളുപ്പമായിരുന്നില്ല, ഡബ്ല്യുസിസിയോടാണ് കടപ്പെട്ടിരിക്കുന്നത്: സാമന്ത

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ഡബ്ല്യുസിസിയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം സാമന്ത. വർഷങ്ങളായി താൻ ഡബ്ല്യുസിസിയെ പിന്തുടരുന്നുണ്ടെന്നും, അവരുടെ യാത്ര എളുപ്പമായിരുന്നില്ലെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും വെളിച്ചത്തിൽ വരുമ്പോൾ ഡബ്ല്യുസിസിയോടയാണ് കടപ്പെട്ടിരിക്കുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സാമന്ത പറയുന്നു.

“വർഷങ്ങളായി വിമൻ ഇൻ സിനിമ കളക്റ്റീവിനെ ഞാൻ പിന്തുടരുന്നു. അവരുടെ അവശ്വസനീയമായ പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവരുടെ യാത്ര എളുപ്പമായിരുന്നില്ല.
ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും വെളിച്ചത്തിൽ വരുമ്പോൾ ഞങ്ങൾ ഡബ്ല്യുസിസിയോടാണ് കടപ്പെട്ടിരിക്കുന്നത്.

സുരക്ഷിതവും മാന്യവുമായ ജോലി സ്ഥലം ഒരാൾക്ക് ഏറ്റവും അടിസ്ഥാനമായിവേണ്ട കാര്യമാണ്. എന്നിട്ടും അതിന് വേണ്ടി പോരാടേണ്ടി വരുന്നു. എന്നാൽ അവരുടെ പരിശ്രമം പാഴായില്ല. ഇത് ഏറെ പ്രാധാന്യമുള്ളതും പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും ഞാൻ വിശ്വസിക്കുന്നു. W.C.C യിലെ എന്റെ സുഹൃത്തുകൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ. ഒരുപാട് സ്‌നേഹം.” സാമന്ത കുറിച്ചു.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക