കരഞ്ഞുകൊണ്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്; വിവാഹമോചനത്തെ കുറിച്ച് സമാന്ത

വളരെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് 2017ല്‍ നാഗചൈതന്യയും നടി സമാന്തയും വിവാഹിതരാവുന്നത്. 2017ല്‍ തന്നെ ഇരുവരും വേര്‍പിരിയുന്നതായുള്ള സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് നടി.

മിക്ക ദിവസങ്ങളിലും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാതെ താന്‍ കരഞ്ഞുകൊണ്ടിരുന്നുവെന്നും ഇതില്‍നിന്നു രക്ഷപ്പെടാന്‍ തനിക്കു കഴിയുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നെന്നും സമാന്ത വെളിപ്പെടുത്തുന്നു.

” എല്ലാ താഴ്ചകളിലൂടെയും കടന്നുപോയ സമയമായിരുന്നു അത്. മൂന്നാമതൊരാളുടെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ ഞാന്‍ സ്‌ട്രോങ് ആയി എല്ലാം നേരിട്ടു എന്നു തോന്നാം. പക്ഷേ പ്രതികരിക്കാന്‍ പോലും കഴിയാത്ത, ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

എന്റെ തലയില്‍ ഒന്നുമുണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. ഞാന്‍ ശരിയാകുമോ എന്ന് അമ്മയോടു നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ദുര്‍ബലയായ ഒരു ചെറിയ പെണ്‍കുട്ടി എന്റെ ഉള്ളിലുണ്ടായിരുന്നു.

ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. എന്നെത്തന്നെ നശിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ ഘട്ടംഘട്ടമായി നിരാശയില്‍നിന്നു പുറത്തു കടന്നു. സമാന്ത കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു