കരഞ്ഞുകൊണ്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്; വിവാഹമോചനത്തെ കുറിച്ച് സമാന്ത

വളരെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് 2017ല്‍ നാഗചൈതന്യയും നടി സമാന്തയും വിവാഹിതരാവുന്നത്. 2017ല്‍ തന്നെ ഇരുവരും വേര്‍പിരിയുന്നതായുള്ള സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് നടി.

മിക്ക ദിവസങ്ങളിലും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാതെ താന്‍ കരഞ്ഞുകൊണ്ടിരുന്നുവെന്നും ഇതില്‍നിന്നു രക്ഷപ്പെടാന്‍ തനിക്കു കഴിയുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നെന്നും സമാന്ത വെളിപ്പെടുത്തുന്നു.

” എല്ലാ താഴ്ചകളിലൂടെയും കടന്നുപോയ സമയമായിരുന്നു അത്. മൂന്നാമതൊരാളുടെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ ഞാന്‍ സ്‌ട്രോങ് ആയി എല്ലാം നേരിട്ടു എന്നു തോന്നാം. പക്ഷേ പ്രതികരിക്കാന്‍ പോലും കഴിയാത്ത, ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

എന്റെ തലയില്‍ ഒന്നുമുണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. ഞാന്‍ ശരിയാകുമോ എന്ന് അമ്മയോടു നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ദുര്‍ബലയായ ഒരു ചെറിയ പെണ്‍കുട്ടി എന്റെ ഉള്ളിലുണ്ടായിരുന്നു.

ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. എന്നെത്തന്നെ നശിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ ഘട്ടംഘട്ടമായി നിരാശയില്‍നിന്നു പുറത്തു കടന്നു. സമാന്ത കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക