ഇന്ത്യക്ക് വേണ്ടി അപ്പ ഫുട്‌ബോള്‍ കളിച്ചിരുന്നു, പിന്നീട് രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു: സായ് പല്ലവി

തന്റെ അച്ഛനെ കുറിച്ച് സംസാരിച്ച് നടി സായ് പല്ലവി. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ആയിരുന്ന അച്ഛന്റെ രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നിരുന്നതായും അതിനെ എങ്ങനെ തരണം ചെയ്തുവെന്നുമാണ് സായ് പല്ലവി പറയുന്നത്. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സായ് പല്ലവി തന്റെ അച്ഛന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്.

എന്റെ ഡാഡി വലിയൊരു ഫുട്‌ബോള്‍ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്നു. പിന്നീട് കാല് പോയി. രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് അദ്ദേഹം റിട്ടയറായത്.


ഒരു ഡാന്‍സര്‍ എന്ന രീതിയില്‍ എന്റെ കാല് ഒടിഞ്ഞു പോയാല്‍ തിരിച്ചു വന്ന് ഞാന്‍ ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കത്ര വില്‍ പവര്‍ ഇല്ല. ഞാന്‍ പക്ഷേ അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്‌ബോളിനെ സ്‌നേഹിക്കാനും അതിനെയെല്ലാം റിക്കവര്‍ ചെയ്ത് ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?

അപ്പ ഹാപ്പിയാണോ? എന്നൊക്കെ. ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കില്‍ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു.

വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയില്‍ അദ്ദേഹം ജീവിച്ചു എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘അമരന്‍’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തില്‍ നായകന്‍.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍