ഇന്ത്യക്ക് വേണ്ടി അപ്പ ഫുട്‌ബോള്‍ കളിച്ചിരുന്നു, പിന്നീട് രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു: സായ് പല്ലവി

തന്റെ അച്ഛനെ കുറിച്ച് സംസാരിച്ച് നടി സായ് പല്ലവി. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ആയിരുന്ന അച്ഛന്റെ രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നിരുന്നതായും അതിനെ എങ്ങനെ തരണം ചെയ്തുവെന്നുമാണ് സായ് പല്ലവി പറയുന്നത്. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സായ് പല്ലവി തന്റെ അച്ഛന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്.

എന്റെ ഡാഡി വലിയൊരു ഫുട്‌ബോള്‍ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്നു. പിന്നീട് കാല് പോയി. രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് അദ്ദേഹം റിട്ടയറായത്.


ഒരു ഡാന്‍സര്‍ എന്ന രീതിയില്‍ എന്റെ കാല് ഒടിഞ്ഞു പോയാല്‍ തിരിച്ചു വന്ന് ഞാന്‍ ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കത്ര വില്‍ പവര്‍ ഇല്ല. ഞാന്‍ പക്ഷേ അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്‌ബോളിനെ സ്‌നേഹിക്കാനും അതിനെയെല്ലാം റിക്കവര്‍ ചെയ്ത് ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?

അപ്പ ഹാപ്പിയാണോ? എന്നൊക്കെ. ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കില്‍ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു.

വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയില്‍ അദ്ദേഹം ജീവിച്ചു എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘അമരന്‍’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തില്‍ നായകന്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം