ഇന്ത്യക്ക് വേണ്ടി അപ്പ ഫുട്‌ബോള്‍ കളിച്ചിരുന്നു, പിന്നീട് രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു: സായ് പല്ലവി

തന്റെ അച്ഛനെ കുറിച്ച് സംസാരിച്ച് നടി സായ് പല്ലവി. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ആയിരുന്ന അച്ഛന്റെ രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നിരുന്നതായും അതിനെ എങ്ങനെ തരണം ചെയ്തുവെന്നുമാണ് സായ് പല്ലവി പറയുന്നത്. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സായ് പല്ലവി തന്റെ അച്ഛന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്.

എന്റെ ഡാഡി വലിയൊരു ഫുട്‌ബോള്‍ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്നു. പിന്നീട് കാല് പോയി. രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് അദ്ദേഹം റിട്ടയറായത്.


ഒരു ഡാന്‍സര്‍ എന്ന രീതിയില്‍ എന്റെ കാല് ഒടിഞ്ഞു പോയാല്‍ തിരിച്ചു വന്ന് ഞാന്‍ ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കത്ര വില്‍ പവര്‍ ഇല്ല. ഞാന്‍ പക്ഷേ അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്‌ബോളിനെ സ്‌നേഹിക്കാനും അതിനെയെല്ലാം റിക്കവര്‍ ചെയ്ത് ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?

അപ്പ ഹാപ്പിയാണോ? എന്നൊക്കെ. ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കില്‍ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു.

വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയില്‍ അദ്ദേഹം ജീവിച്ചു എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘അമരന്‍’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തില്‍ നായകന്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ