'റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല, കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ്, വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു' ; പ്രണയവിവാഹത്തെക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ബിന്ദു പണിക്കരും സായി കുമാറും. ഇരുവരുടെയും കുടുംബവിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. തങ്ങളുടെ പ്രണയവിവാഹത്തെകുറിച്ചുള്ള ചോദ്യത്തിന് ഇരുവരും നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പങ്കുവച്ചത്.

എപ്പോഴാണ് റൊമാന്റിക്ക് സ്പാര്‍ക്ക് വന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. തങ്ങൾക്ക് അങ്ങനെ റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല. അത് കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ് എണ്നയിരുന്നു ഇരുവരും മറുപടി നൽകിയത്.

‘ഞങ്ങള്‍ക്കങ്ങനെ റൊമാന്റിക് സ്പാര്‍ക്കൊന്നുമുണ്ടായിട്ടില്ല. അത് കുറച്ച് ആള്‍ക്കാരെല്ലാം ചേര്‍ത്ത് ആക്കിയതാണ്. ഞങ്ങള്‍ രണ്ടും രണ്ട് വഴിയിലൂടെ പോയതാണ്. അതിനെ എവിടെയോ കൊണ്ടു വന്ന് കുറച്ച് ആള്‍ക്കാര്‍ ഉരച്ച് അതിനകത്ത് നിന്ന് തീ വന്നതാണ്. വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു. അത്രയേ സംഭവിച്ചുള്ളൂ എന്നാണ് അഭിമുഖത്തില്‍ ഇരുവരും പറഞ്ഞത്.

ഭർത്താവിന്റെ വിയോഗശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സമയത്താണ് അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. സഹോദരന്റെ നിർബന്ധമായിരുന്നു അതിൽ താനും പങ്കെടുക്കണം എന്നത്. സായ് ചേട്ടനും ആ ഷോയിലുണ്ടായിരുന്നു. അതിന് ശേഷം പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു.
പിന്നെയാണ് സായ് ചേട്ടനും ചേച്ചിയുടെ ഭര്‍ത്താവും ആലോചനയുമായി വന്നത്’ ബിന്ദു പണിക്കർ പറഞ്ഞു

മകളെക്കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും മകളുടെ കാര്യം ഒക്കെയാണ് എന്നറിഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെനും നടി വ്യക്തമാക്കിയിരുന്നു. സ്‌ക്രീനില്‍ വില്ലനാവാറുണ്ടെങ്കിലും ജീവിതത്തില്‍ സായ് കുമാർ വളരെ സോഫ്റ്റാണെന്നാണ് ബിന്ദു പണിക്കര്‍ പറഞ്ഞത്. ഏറെ കാലമായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങൾ ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക