'ഗയ്‌സ് നിങ്ങളറിഞ്ഞോ? നിങ്ങള് പിരിഞ്ഞൂട്ടോ..' എന്ന് മോള് വന്നു പറഞ്ഞു, ഞങ്ങളുടെ പ്രതികരണം ഇതായിരുന്നു; സായ് കുമാറും ബിന്ദു പണിക്കരും

ഏറെ കാലമായി ലിവിംഗ് ടുഗദെറിലായിരുന്ന സായ് കുമാറും ബിന്ദു പണിക്കറും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. മകള്‍ കല്യാണിക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്. ഇരുവരും ഒന്നിച്ച് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

നിങ്ങളെ കുറിച്ച് കേട്ട, ഏറ്റവും ചിരിച്ച ഗോസിപ്പ് ഏതെന്ന ചോദ്യത്തിന് സായ് കുമാറും ബിന്ദു പണിക്കരും നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത കേട്ടാണ് ഒരുപാട് ചിരിച്ചത് എന്നാണ് ഇരുവരും പറയുന്നത്. ഇക്കാര്യം മകളാണ് തങ്ങളോട് ആദ്യം പറഞ്ഞതെന്നും സായ് കുമാര്‍ പറയുന്നുണ്ട്.

”ഒരു ദിവസം ഞങ്ങള്‍ ബെഡ്‌റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ക്ലൈമാക്‌സിനോട് അടുത്തു കൊണ്ടിരിക്കുമ്പോള്‍ മോള്‍ വാതില്‍ തുറന്നിട്ട്, ‘ഗയ്‌സ് നിങ്ങളറിഞ്ഞോ?’ എന്നു ചോദിച്ചു. എന്താ കാര്യം എന്നു തിരക്കിയപ്പോള്‍ ‘നിങ്ങള് പിരിഞ്ഞൂട്ടോ’ എന്നു പറഞ്ഞു.”

”നോക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും ഈ ന്യൂസ് വന്നു കൊണ്ടിരിക്കുകയാണ്. പിറ്റേദിവസം മുതല്‍ കോളുകളുടെ വരവായി. ചേട്ടന്‍ എവിടെയാ?, ഞാന്‍ വീട്ടിലുണ്ടെന്നു പറയുമ്പോള്‍ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോണ്‍ വയ്ക്കും.”

”എന്തിനാണ് ആളുകളൊക്കെ വിളിക്കുന്നതെന്ന് മനസിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാന്‍ വന്നയാള് അടുക്കളയില്‍ കൊഞ്ചു തീയല്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവള്‍ക്ക് ഫോണ്‍ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോണ്‍ കൈമാറി.”

”അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോള്‍ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചത് എന്നായിരുന്നു ആ ചങ്ങാതിയുടെ മറുപടി” എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 4ന് ചിത്രം തിയേറ്ററിലെത്തും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം