ആ സിനിമയുടെ തുടക്കമേ കൈവിട്ടു പോയി, ജയസൂര്യയയും അത്രനല്ല മൂഡിലായിരുന്നില്ല; അനുഭവം തുറന്നു പറഞ്ഞ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍

സിനിമയില്‍ ഒരു ക്രിസ്ത്യന്‍ പള്ളി ചിത്രീകരിക്കുകയാണെങ്കില്‍ മെഴുകുതിരി ഒരുപാട് കത്തിച്ചുവെച്ച് കൊണ്ടുള്ള ഒരു ഫ്രെയിം ഒരിക്കലും താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. മലയാള സിനിമയില്‍ എപ്പോഴും അങ്ങനെയൊരു ഫ്രെയിം ആണ് എപ്പോഴും കാണാന്‍ കഴിയുക എന്നും തന്റെ പ്രേതം സിനിമയുടെ എടുത്തപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് സംവിധായകന്‍ പറയുന്നു.

‘പ്രേതം’ എന്ന സിനിമയുടെ ഇന്‍ഡ്രൊഡക്ഷന്‍ എനിക്ക് ചെയ്യുന്നതില്‍ വലിയ ഒരു പരിമിതിയുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം ചര്‍ച്ചായിരുന്നു. ഒരു ചര്‍ച്ച് ചിത്രീകരിച്ചാല്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ചു വച്ചുള്ള ഫ്രെയിം ആയിരിക്കും നമ്മള്‍ സിനിമയില്‍ മിക്കപ്പോഴും കാണുക. എനിക്ക് അങ്ങനെ ചെയ്യാന്‍ തീരെ ഇഷ്ടമല്ലാത്ത ആളാണ്. അല്ലാതെ തന്നെ ഒരു പള്ളിയുടെ പശ്ചാത്തലത്തില്‍ എത്രയോ നല്ല ഫ്രെയിം സെറ്റ് ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ടായിരുന്നു.

പക്ഷേ പ്രേതം സിനിമയുടെ ഇന്‍ഡ്രൊഡക്ഷന്‍ എന്നില്‍ നിന്ന് കൈവിട്ടു പോയി. അവസാനം ഞാന്‍ ചിത്രീകരണം നിര്‍ത്തിവച്ചു. ജയനും അത്ര നല്ല മൂഡില്‍ ആയിരുന്നില്ല. പിന്നെയാണ് മനസിലായത് ചര്‍ച്ച് ആണ് എന്റെ പ്രശ്‌നം. അവിടെ നിന്ന് ചെയ്യുമ്പോള്‍ എന്തോ ഒരു പരിമിതിയുണ്ട്. ഇന്‍ഡ്രോ സീന്‍ അവിടുന്ന് മാറ്റി ഒരു കടപ്പുറത്ത് സെറ്റ് ചെയ്തു. അപ്പോള്‍ എല്ലാം ഒക്കെയായി ജയന്റെ അഭിനയം കൃത്യമായി. എനിക്ക് ഞാന്‍ വിചാരിച്ച രീതിയേക്കാള്‍ അങ്ങനെയൊരു പശ്ചാത്തലം വന്നപ്പോള്‍ മനോഹരമായി ചെയ്യാനും കഴിഞ്ഞു. നമ്മള്‍ ഒരു സീന്‍ ചെയ്തിട്ടും ചെയ്തിട്ടും നന്നാവില്ല എന്ന് തോന്നിയാല്‍ ചിത്രീകരണം അവിടെ വച്ച് സ്റ്റോപ് ചെയ്യണം. അങ്ങനെ ചെയ്യുന്നതാണ് എന്റെ രീതി’. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക