രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്ത്; അൻവർ റഷീദ് വന്നത് അവസാന നിമിഷം; ചിത്രത്തെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ്

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ‘രാജമാണിക്യം’. 2005-ലായിരുന്നു ചിത്രം പുറത്തുവന്നത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ബെല്ലാരി രാജ.

വസ്ത്രം കൊണ്ടും, സംസാര ഭാഷ കൊണ്ടും ബെല്ലാരി രാജ ഇന്നും കൾട്ട് ക്ലാസിക് ആയി നിലകൊള്ളുന്നു. അൻവർ റഷീദ് സംവിധായക കുപ്പായമണിഞ്ഞ ആദ്യം ചിത്രം കൂടിയായിരുന്നു രാജമാണിക്യം. എന്നാൽ ഇപ്പോഴിതാ രാജമാണിക്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയ എസ്. ബി സതീഷ്.

രഞ്ജിത്ത് നിർദ്ദേശിച്ചിരുന്നത് വെള്ളയും വെള്ളയും നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നെന്നും, എന്നാൽ പിന്നീടാണ് മമ്മൂട്ടി കളർഫുൾ കോസ്റ്റ്യൂം നിർദ്ദേശിച്ചിരുന്നതെന്നും എസ്. ബി സതീഷ് പറയുന്നു.

“രാജമാണിക്യം ഇത്രയും കളറാവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നത് പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം ഒന്നും ഉണ്ടായിരുന്നില്ല. വെള്ള മുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റിയൂം വേണമെന്നായിരുന്നു രഞ്ജിത് എന്നോട് പറഞ്ഞത്.

ഞാന്‍ അതിന് വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയുമൊക്കെ സെറ്റാക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മുമ്പ് രഞ്ജിത് ഈ സിനിമയില്‍ നിന്ന് മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷനാണ് കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു. പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂക്കയുടെ സജഷനായിരുന്നു. അതും കൂടെയായപ്പോള്‍ സംഗതി കളറായി. ഇപ്പോഴും ബ്ലെലാരി രാജയുടെ കോസ്റ്റിയൂം ട്രെന്‍ഡാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ എസ്. ബി സതീഷ് പറഞ്ഞത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി