രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്ത്; അൻവർ റഷീദ് വന്നത് അവസാന നിമിഷം; ചിത്രത്തെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ്

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ‘രാജമാണിക്യം’. 2005-ലായിരുന്നു ചിത്രം പുറത്തുവന്നത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ബെല്ലാരി രാജ.

വസ്ത്രം കൊണ്ടും, സംസാര ഭാഷ കൊണ്ടും ബെല്ലാരി രാജ ഇന്നും കൾട്ട് ക്ലാസിക് ആയി നിലകൊള്ളുന്നു. അൻവർ റഷീദ് സംവിധായക കുപ്പായമണിഞ്ഞ ആദ്യം ചിത്രം കൂടിയായിരുന്നു രാജമാണിക്യം. എന്നാൽ ഇപ്പോഴിതാ രാജമാണിക്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയ എസ്. ബി സതീഷ്.

രഞ്ജിത്ത് നിർദ്ദേശിച്ചിരുന്നത് വെള്ളയും വെള്ളയും നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നെന്നും, എന്നാൽ പിന്നീടാണ് മമ്മൂട്ടി കളർഫുൾ കോസ്റ്റ്യൂം നിർദ്ദേശിച്ചിരുന്നതെന്നും എസ്. ബി സതീഷ് പറയുന്നു.

“രാജമാണിക്യം ഇത്രയും കളറാവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നത് പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം ഒന്നും ഉണ്ടായിരുന്നില്ല. വെള്ള മുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റിയൂം വേണമെന്നായിരുന്നു രഞ്ജിത് എന്നോട് പറഞ്ഞത്.

ഞാന്‍ അതിന് വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയുമൊക്കെ സെറ്റാക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മുമ്പ് രഞ്ജിത് ഈ സിനിമയില്‍ നിന്ന് മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷനാണ് കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു. പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂക്കയുടെ സജഷനായിരുന്നു. അതും കൂടെയായപ്പോള്‍ സംഗതി കളറായി. ഇപ്പോഴും ബ്ലെലാരി രാജയുടെ കോസ്റ്റിയൂം ട്രെന്‍ഡാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ എസ്. ബി സതീഷ് പറഞ്ഞത്.

Latest Stories

'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌

കേരള സർക്കാരിന് നന്ദി പറഞ്ഞ് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ; 'കേരള പൊലീസ് വളരെ മികച്ചത്'

'വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി, രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണം'; കെ മുരളീധരൻ

ആരുടെ വാതിലും മുട്ടാനില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ല; പിണറായിസം നിയമസഭയിലാണെന്ന് പിവി അന്‍വര്‍

ക്രിസ്റ്റ്യാനോയെ മറികടക്കാനാവാതെ മെസി, ക്ലബ് ലോകകപ്പിലെ ആ റെക്കോഡ് ഇപ്പോഴും റൊണാൾഡോയുടെ പേരിൽ‌

'പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്'; നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എ കെ ബാലൻ

'എന്റെ തല, എന്റെ ഫുൾ ഫിഗർ' റീ റിലീസിൽ താരമാകാൻ ഉദയഭാനുവും സരോജ് കുമാറും വീണ്ടും എത്തുന്നു..

100 പവനും വോള്‍വോ കാറും നല്‍കി, സ്ത്രീധന പീഡനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി; അയാള്‍ ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ മാനസികമായും പീഡിപ്പിക്കുന്നു; ഇനി താങ്ങാനാവില്ലെന്ന് അച്ഛന് അവസാന ശബ്ദസന്ദേശം

തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശൂർ കോർപ്പറേഷനിൽ കൂട്ട സസ്‌പെൻഷൻ

ഞാൻ ഒറ്റയ്ക്കല്ലെന്ന് എനിക്കറിയാമായിരുന്നു, അവരാണ് എന്റെ ശക്തി; ധനസഹായം നൽകാൻ ചിലർ ദിവസക്കൂലിക്ക് പോലും ജോലി ചെയ്തു : ദിലീപ്