രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്ത്; അൻവർ റഷീദ് വന്നത് അവസാന നിമിഷം; ചിത്രത്തെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ്

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ‘രാജമാണിക്യം’. 2005-ലായിരുന്നു ചിത്രം പുറത്തുവന്നത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ബെല്ലാരി രാജ.

വസ്ത്രം കൊണ്ടും, സംസാര ഭാഷ കൊണ്ടും ബെല്ലാരി രാജ ഇന്നും കൾട്ട് ക്ലാസിക് ആയി നിലകൊള്ളുന്നു. അൻവർ റഷീദ് സംവിധായക കുപ്പായമണിഞ്ഞ ആദ്യം ചിത്രം കൂടിയായിരുന്നു രാജമാണിക്യം. എന്നാൽ ഇപ്പോഴിതാ രാജമാണിക്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയ എസ്. ബി സതീഷ്.

രഞ്ജിത്ത് നിർദ്ദേശിച്ചിരുന്നത് വെള്ളയും വെള്ളയും നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നെന്നും, എന്നാൽ പിന്നീടാണ് മമ്മൂട്ടി കളർഫുൾ കോസ്റ്റ്യൂം നിർദ്ദേശിച്ചിരുന്നതെന്നും എസ്. ബി സതീഷ് പറയുന്നു.

“രാജമാണിക്യം ഇത്രയും കളറാവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നത് പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം ഒന്നും ഉണ്ടായിരുന്നില്ല. വെള്ള മുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റിയൂം വേണമെന്നായിരുന്നു രഞ്ജിത് എന്നോട് പറഞ്ഞത്.

ഞാന്‍ അതിന് വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയുമൊക്കെ സെറ്റാക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മുമ്പ് രഞ്ജിത് ഈ സിനിമയില്‍ നിന്ന് മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷനാണ് കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു. പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂക്കയുടെ സജഷനായിരുന്നു. അതും കൂടെയായപ്പോള്‍ സംഗതി കളറായി. ഇപ്പോഴും ബ്ലെലാരി രാജയുടെ കോസ്റ്റിയൂം ട്രെന്‍ഡാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ എസ്. ബി സതീഷ് പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം