രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്ത്; അൻവർ റഷീദ് വന്നത് അവസാന നിമിഷം; ചിത്രത്തെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ്

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ‘രാജമാണിക്യം’. 2005-ലായിരുന്നു ചിത്രം പുറത്തുവന്നത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ബെല്ലാരി രാജ.

വസ്ത്രം കൊണ്ടും, സംസാര ഭാഷ കൊണ്ടും ബെല്ലാരി രാജ ഇന്നും കൾട്ട് ക്ലാസിക് ആയി നിലകൊള്ളുന്നു. അൻവർ റഷീദ് സംവിധായക കുപ്പായമണിഞ്ഞ ആദ്യം ചിത്രം കൂടിയായിരുന്നു രാജമാണിക്യം. എന്നാൽ ഇപ്പോഴിതാ രാജമാണിക്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയ എസ്. ബി സതീഷ്.

രഞ്ജിത്ത് നിർദ്ദേശിച്ചിരുന്നത് വെള്ളയും വെള്ളയും നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നെന്നും, എന്നാൽ പിന്നീടാണ് മമ്മൂട്ടി കളർഫുൾ കോസ്റ്റ്യൂം നിർദ്ദേശിച്ചിരുന്നതെന്നും എസ്. ബി സതീഷ് പറയുന്നു.

“രാജമാണിക്യം ഇത്രയും കളറാവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നത് പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം ഒന്നും ഉണ്ടായിരുന്നില്ല. വെള്ള മുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റിയൂം വേണമെന്നായിരുന്നു രഞ്ജിത് എന്നോട് പറഞ്ഞത്.

ഞാന്‍ അതിന് വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയുമൊക്കെ സെറ്റാക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മുമ്പ് രഞ്ജിത് ഈ സിനിമയില്‍ നിന്ന് മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷനാണ് കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു. പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂക്കയുടെ സജഷനായിരുന്നു. അതും കൂടെയായപ്പോള്‍ സംഗതി കളറായി. ഇപ്പോഴും ബ്ലെലാരി രാജയുടെ കോസ്റ്റിയൂം ട്രെന്‍ഡാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ എസ്. ബി സതീഷ് പറഞ്ഞത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി