എഴുപത്തിയൊന്നാം വയസ്സിൽ മരിക്കുമെന്നാണ് കരുതിയത്, എന്നാൽ ഇപ്പോൾ ആ പേടിയില്ല; മകൾ ജനിച്ചതോടെ വന്ന മാറ്റങ്ങളെ കുറിച്ച് രൺബിർ കപൂർ

മകൾ ജനിച്ചതോടെ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രൺബിർ കപൂർ. എഴുപത്തിയൊന്നാം വയസ്സിൽ താൻ മരിക്കുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്നും, മകൾ ജനിച്ചതോടെ അത്തരം ഭയം തന്നെ വിട്ടുപോയെന്നും രൺബിർ പറയുന്നു.

കൂടാതെ പതിനേഴാം വയസിൽ ആരംഭിച്ച പുകവലി കഴിഞ്ഞവർഷത്തോടെ നിർത്താൻ കഴിഞ്ഞത്, മകൾക്ക് വേണ്ടി ആരോഗ്യത്തോടെ ഇരിക്കണമെന്ന ചിന്ത വന്നതുകൊണ്ടാണെന്നും രൺബിർ പറയുന്നു.

“ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു മകളുടെ ജനനം. ഞാൻ ഇപ്പോൾ ഒരു പിതാവാണ്. ജീവിതത്തിലെ മറ്റൊരു ഘട്ടമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഞാൻ പുനഃർ ജനിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ മനസിലുള്ളത് പുതിയ ചിന്തകളും വിചാരങ്ങളും മാത്രമാണ്. റാഹ ജനിച്ചതിന് ശേഷം പല കാഴ്ചപ്പാടുകളും മാറി. ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. എഴുപത്തിയൊന്നാം വയസിൽ മരിക്കുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അത് വളരെ അടുത്തെത്തി. ഇനിയൊരു 30 വർഷം കൂടി. ഇപ്പോൾ അത്തരത്തിലുള്ള ചിന്തയെല്ലാം മാറി. അതിന് കാരണം റാഹയാണ്.

റാഹയുടെ ജനനത്തിന് ശേഷം പുകവലി നിർത്തി. 17-ാം വയസിൽ ആരംഭിച്ചതാണ് പുകവലി. കഴിഞ്ഞ വർഷം അവസാനത്തോടെ അത് പൂർണ്ണമായി ഉപേക്ഷിച്ചു. പിതാവ് എന്ന നിലയിൽ പുതിയ ഉത്തരാവാദിത്തങ്ങൾ എനിക്കുണ്ടായി. എന്റെ മകൾക്കായി ഞാൻ ആരോഗ്യത്തോടെ വേണമെന്ന തിരിച്ചറിവാണ് പുകവലി നിർത്താനുള്ള കാരണം. റാഹയെ ഡോക്ടർ എന്റെ കൈയിൽ തന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരത്തിലൂടെയാണ് ഞാൻ കടന്നുപോയത്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബിർ പറഞ്ഞത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്