ആസിഫ് ഭായ് എന്നെ മനസിലാക്കിയതില്‍ നന്ദി, ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്: രമേഷ് നാരായണ്‍

തന്നെ മനസിലാക്കിയതില്‍ ആസിഫ് അലിയോട് നന്ദിയുണ്ടെന്ന് സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍. ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്ന വിവാദത്തിലാണ് രമേഷ് നാരായണ്‍. തനിക്ക് വിഷമമോ പരിഭവമോ ഇല്ല, പേര് തെറ്റി വിളിച്ചതിലുള്ള ടെന്‍ഷന്‍ കൊണ്ട് അദ്ദേഹം അങ്ങനെ റിയാക്ട് ചെയ്തതെന്ന് ആസിഫ് അലി പ്രസ് മീറ്റില്‍ പ്രതികരിച്ചിരുന്നു.

ആസിഫ് അലി തന്നെ മനസിലാക്കി അതില്‍ നന്ദിയുണ്ട് എന്നാണ് രമേഷ് നാരായണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ”ആസിഫ് ജിക്ക് ഞാന്‍ ഇന്നലെ മെസേജ് അയച്ചിരുന്നു, ഒന്ന് തിരിച്ചു വിളിക്കാന്‍ പറഞ്ഞിട്ട്. അദ്ദേഹം തിരിച്ചു വിളിച്ചു, രാവിലെ സംസാരിച്ചു. എന്റെ സിറ്റുവേഷന്‍ ഞാന്‍ പറഞ്ഞു. എന്റെ മാനസികാവസ്ഥ മനസിലാക്കിയതില്‍ വളരെ നന്ദി.”

”ഉടനെ തന്നെ കാണണം, ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ ഇങ്ങോട്ട് വരാമെന്ന് ആസിഫ് പറഞ്ഞു. ഞാന്‍ പറഞ്ഞു വേണ്ട ഞാന്‍ അങ്ങോട്ട് വരും, നമുക്ക് ഒരുമിച്ച് ഇരിക്കണം, കാപ്പി കുടിക്കണം എന്ന് പറഞ്ഞു. അത് ആസിഫ് അലിയുടെ മഹത്വമാണ്. അത് സംഭവിച്ചു പോയതാണ് എന്ന് അദ്ദേഹം മനസിലാക്കി.”

”എന്റെ മനസ് മനസിലാക്കിയതിനാല്‍ ആസിഫ് അലിക്ക് നന്ദി. എനിക്കെതിരെ മാത്രമല്ല, എന്റെ മക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. അതൊന്ന് നിര്‍ത്തി തന്നാല്‍ അതൊരു വലിയ ഉപകാരമായിരിക്കും. ഞാന്‍ ആദ്യമായിട്ടാണ് സൈബര്‍ ആക്രമണം നേരിടുന്നത്. അത് ഒഴിവാക്കുന്നതാണ് നല്ലത്.”

”തീര്‍ച്ചയായിട്ടും സ്‌നേഹബന്ധമാണ് നിലനിര്‍ത്തേണ്ടത്. വിവാദമല്ല വേണ്ടത്. നമ്മള്‍ അന്യോനം ബഹുമാനിക്കണം. എനിക്ക് റെസ്‌പെക്ട് ഇല്ല എന്ന് പലരും പറയുന്നുണ്ട്. അത് അങ്ങനെയല്ല, അവര് പറയുന്നു, അങ്ങനെ പറയട്ടെ. ആസിഫ് ഭായ് എന്നെ മനസിലാക്കി അതില്‍ എനിക്ക് വലിയ സന്തോഷം” എന്നാണ് രമേഷ് നാരായണ്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക