പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെയാകും ചെക്കപ്പ് നടത്തുക എന്ന ആശങ്കയായിരുന്നു അന്നെനിക്ക്: രാകുല്‍പ്രീത്

തെന്നിന്ത്യന്‍ താരം രാകുല്‍ പ്രീത് സിംഗിന്റെ പുതിയ സിനിമ ഡോക്ടര്‍ ജി റിലീസിനൊരുങ്ങുകയാണ്. ആയുഷ്മാന്‍ ഖുറാനയാണ് ഡോക്ടര്‍ ജിയിലെ നായകന്‍. ഒപ്പം ഷെഫാലി ഷായുമുണ്ട്. ചിത്രത്തില്‍ ഒരു ഗൈനക്കോളജിസ്റ്റായാണ് ആയുഷ്മാന്‍ എത്തുന്നത്. ലൈംഗിക വിദ്യാഭ്യാസവും, ലൈംഗിക ആരോഗ്യവുമെല്ലാം ഇന്നും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന രാജ്യത്ത് ഗൈനക്കോളജിസ്റ്റാകുന്ന പുരുഷന്‍ നേരിടുന്ന വെല്ലുവിളികളാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.

ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ താനും മടി കാണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാകുല്‍ പ്രീത് സിംഗ്. സിനിമയുടെ കഥാതന്തു തനിക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നതാണെന്നും പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെയാകും ചെക്കപ്പ് നടത്തുക എന്ന ആശങ്ക തനിക്ക് ചെറുപ്പത്തിലുണ്ടായിരുന്നുവെന്നാണ് രാകുല്‍ പറയുന്നത്.

”കൗമാരപ്രായത്തില്‍ എനിക്ക് ഒരു പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നിരുന്നു. പക്ഷെ പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണുന്നതില്‍ എനിക്കും ആശങ്കയുണ്ടായിരുന്നു. 13-14 വയസുള്ളപ്പോള്‍ പലതും ചിന്തിക്കും.

എങ്ങനെയാകും ഡോക്ടര്‍ ചെക്കപ്പ് ചെയ്യുക എന്ന് കരുതി മടിച്ചു നില്‍ക്കും. പക്ഷെ പിന്നെ നമ്മള്‍ വളരും. അതൊന്നും ചിന്തിക്കാതാകും. തിരക്കഥ വായിച്ചപ്പോള്‍ ഇത് തീര്‍ത്തും വ്യത്യസ്തവും റിലേറ്റബിളുമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്” രാകുല്‍ പ്രീത് പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു