ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി, സോഷ്യൽ മീഡിയ നല്ല നേരങ്ങൾ അപഹരിച്ചെടുക്കുന്നു: രജിഷ വിജയൻ

ചുരുങ്ങിയ കാലംകൊണ്ട് സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് രജീഷ വിജയൻ. അരങ്ങേറ്റ ചിത്രമായ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും രജിഷ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ലോകത്തെ കുറിച്ചും മറ്റും തുറന്നു പറയുകയാണ് രജിഷ. താൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്നും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത്  കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണെന്നും രജിഷ വിജയൻ പറഞ്ഞു.

“സോഷ്യൽ മീഡിയ നമ്മുടെ നല്ല നേരങ്ങൾ അപഹരിച്ചെടുക്കും. അതുകൊണ്ട് തന്നെ ഞാൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ല. വാട്സ്ആപ്പ് ഇല്ലാത്ത ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്. അത് പറയുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നാറുണ്ട്. സത്യം പറഞ്ഞാൽ അത് ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. നമ്മുടെ ഇന്നത്തെ ലോകം ഡിജിറ്റൽ വേൾഡ് ആണ്.

അതിൽ ജീവിക്കുമ്പോൾ യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടമാവുമോ എന്ന പേടി എനിക്കുണ്ട്. ഒട്ടും ആത്മാർത്ഥതയില്ലാത്ത ഡിജിറ്റൽ ലോകമായി ഇത് മാറിയിട്ടുണ്ട്.
സിനിമയ്ക്ക് വേണ്ടി ചെയ്ത ഇന്റിമേറ്റ് രംഗങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയ ആഘോഷിച്ചതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത്തരത്തിലുള്ള ഓൺലൈൻ ആഘോഷങ്ങൾ കാണാൻ എനിക്ക് ആഗ്രഹമില്ല.” ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് രജിഷ വിജയൻ ഇങ്ങനെ പറഞ്ഞത്.

സ്റ്റെഫി സേവിയർ സംവിധാനം ചെയ്ത ‘മധുര മനോഹര മോഹം’ ആയിരുന്നു രജിഷയുടെ അവസാനമിറങ്ങിയ ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക