നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്, എന്നാല്‍ നൗഷാദ് അങ്ങനെയല്ല: രാജേഷ് ശര്‍മ്മ

പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനമായി ഓരോ മലയാളിയുടേയും മനസ്സില്‍ അലയടിച്ചെത്തിയ പേരാണ് നൗഷാദ്. വഴിയോരകച്ചവടക്കാരനായിട്ടുകൂടി തന്റെ ഉപജീവനത്തിനുള്ള വകയായ തുണിത്തരങ്ങളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തുകൊണ്ടാണ് നൗഷാദ് മാതൃകയായത്. ഈ മനുഷ്യന്റെ നന്മയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയതാകട്ടെ നടന്‍ രാജേഷ് ശര്‍മ്മയാണ്. രാജേഷ് ശര്‍മ്മ പങ്കുവെച്ച ഒരു ലൈവ് വീഡിയോയിലൂടെയാണ് നൗഷാദിന്റെ ചെയ്തിയെ കേരളക്കര അറിഞ്ഞത്. അന്നു നടന്ന കാര്യത്തെ കുറിച്ച് പറയുകയാണ് രാജേഷ്.

“കുട്ടികള്‍ക്ക് വേണ്ടിയുള്ള വസ്ത്രം വേണോ എന്ന് ചോദിച്ചാണ് നൗഷാദ് എന്നെ വിളിച്ചു കൊണ്ടു പോയത്. പോകുമ്പോള്‍ എനിക്ക് സംശയമുണ്ടായി ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നൊക്കെ. കടയില്‍ ചെന്നപ്പോള്‍ നൗഷാദ് എല്ലാം വാരിയിടുകയാണ്. ഞാന്‍ അപ്പോള്‍ ചോദിച്ചു, ഇത് നിങ്ങളുടെ കട തന്നെയാണോ. അപ്പോള്‍ നൗഷാദ് പറഞ്ഞു, ഫുട്പാത്തിലെ കച്ചവടക്കാരനാണ് ഞാന്‍, എന്റെ കയ്യില്‍ ബ്രാന്‍ഡസ് വസ്ത്രം ഒന്നുമില്ല. എന്റെ കയ്യില്‍ ഉള്ളതെല്ലാം തരാം. അദ്ദേഹത്തിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സാധനങ്ങളാണ് എന്ന് എല്ലാവരും ഓര്‍ക്കണം.”

“നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല, ധനികനല്ല. ആ മനുഷ്യന്‍ സാധനങ്ങള്‍ നിറക്കുയ്ക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തിന് മേലെ രൂപ വരുന്ന സാധനകള്‍ തന്നു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി നൗഷാദിനല്ല, നമ്മള്‍ക്കാണ് മാനസിക പ്രശ്നമുള്ളത്.” ബിഹൈന്‍ഡ്‌വുഡ്‌സുമാലുള്ള അഭിമുഖത്തില്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം