'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ജിതു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി. ആവേശത്തിൻ്റെ ഇനിഷ്യൽ സ്‌റ്റേജിൽ അതിൻ്റെ ആൾക്കാർ തന്നെ മീറ്റ് ചെയിതിരുന്നു എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്. രംഗ കന്നഡ പശ്ചാത്തലത്തിലുള്ള കഥാപാത്രമായതുകൊണ്ട് തന്നെഅതിന്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലുമെല്ലാം എങ്ങനെയാണെന്നുള്ള സജഷൻ എൻ്റെയടുത്ത് നിന്ന് വാങ്ങാൻ വേണ്ടി വന്നതായിരുന്നു എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്.

“ആവേശത്തിൻ്റെ ഇനിഷ്യൽ സ്‌റ്റേജിൽ അതിൻ്റെ ആൾക്കാർ എന്നെ മീറ്റ് ചെയിതിരുന്നു. കാരണം, കഥ നടക്കുന്നത് ബംഗ്ലൂരാണ്. അതുപോലെ ഇതിലെ നായകൻ കന്നഡ ബാക്ക്ഗ്രൗണ്ടുള്ള ആളാണ്. അപ്പോൾ ആ കഥാപാത്രത്തിൻ്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലുമെല്ലാം എങ്ങനെയാണെന്നുള്ള സജഷൻ എൻ്റെയടുത്ത് നിന്ന് വാങ്ങാൻ വേണ്ടി വന്നതായിരുന്നു.

അന്ന് ഈ കഥ കേട്ടപ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു. കാരണം, ഒരു സ്പെസിഫിക്ക് ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ് ഇത്. രംഗൻ എന്ന കഥാപാത്രവും കുറേയെറെ കോംപ്ലിക്കേഷൻ ഉള്ളയാളാണ്. ഒരേ സമയം മാസ് ആയും അതേസമയം കോമഡിയായും തോന്നുന്ന ക്യാരക്ടറാണത്.

രംഗൻ എങ്ങനെയുള്ളയാളാണ് എന്ന് ഓരോ ഹിൻ്റ് തന്നുപോകുമ്പോൾ ഓഡിയൻസിനും കൺഫ്യൂഷനുണ്ടാകുന്നുണ്ട്. ഏറ്റവുമൊടുവിൽ രംഗന്റെ യഥാർത്ഥ രൂപം കാണിക്കുമ്പോൾ അത് പ്രേക്ഷകർക്ക് കൺവിൻസ് ആക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.”എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞത്.

അതേസമയം ടർബോ മെയ് 23 നാണ് തിയേറ്ററുകളിൽ എത്തുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഭ്രമയുഗത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രവും, കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രവും കൂടിയാണ് ടർബോ. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ചിത്രം കൂടിയാണ് ടർബോ.

ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ