'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ജിതു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി. ആവേശത്തിൻ്റെ ഇനിഷ്യൽ സ്‌റ്റേജിൽ അതിൻ്റെ ആൾക്കാർ തന്നെ മീറ്റ് ചെയിതിരുന്നു എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്. രംഗ കന്നഡ പശ്ചാത്തലത്തിലുള്ള കഥാപാത്രമായതുകൊണ്ട് തന്നെഅതിന്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലുമെല്ലാം എങ്ങനെയാണെന്നുള്ള സജഷൻ എൻ്റെയടുത്ത് നിന്ന് വാങ്ങാൻ വേണ്ടി വന്നതായിരുന്നു എന്നാണ് രാജ് ബി ഷെട്ടി പറയുന്നത്.

“ആവേശത്തിൻ്റെ ഇനിഷ്യൽ സ്‌റ്റേജിൽ അതിൻ്റെ ആൾക്കാർ എന്നെ മീറ്റ് ചെയിതിരുന്നു. കാരണം, കഥ നടക്കുന്നത് ബംഗ്ലൂരാണ്. അതുപോലെ ഇതിലെ നായകൻ കന്നഡ ബാക്ക്ഗ്രൗണ്ടുള്ള ആളാണ്. അപ്പോൾ ആ കഥാപാത്രത്തിൻ്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലുമെല്ലാം എങ്ങനെയാണെന്നുള്ള സജഷൻ എൻ്റെയടുത്ത് നിന്ന് വാങ്ങാൻ വേണ്ടി വന്നതായിരുന്നു.

അന്ന് ഈ കഥ കേട്ടപ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു. കാരണം, ഒരു സ്പെസിഫിക്ക് ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ് ഇത്. രംഗൻ എന്ന കഥാപാത്രവും കുറേയെറെ കോംപ്ലിക്കേഷൻ ഉള്ളയാളാണ്. ഒരേ സമയം മാസ് ആയും അതേസമയം കോമഡിയായും തോന്നുന്ന ക്യാരക്ടറാണത്.

രംഗൻ എങ്ങനെയുള്ളയാളാണ് എന്ന് ഓരോ ഹിൻ്റ് തന്നുപോകുമ്പോൾ ഓഡിയൻസിനും കൺഫ്യൂഷനുണ്ടാകുന്നുണ്ട്. ഏറ്റവുമൊടുവിൽ രംഗന്റെ യഥാർത്ഥ രൂപം കാണിക്കുമ്പോൾ അത് പ്രേക്ഷകർക്ക് കൺവിൻസ് ആക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.”എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞത്.

അതേസമയം ടർബോ മെയ് 23 നാണ് തിയേറ്ററുകളിൽ എത്തുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഭ്രമയുഗത്തിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രവും, കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രവും കൂടിയാണ് ടർബോ. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ചിത്രം കൂടിയാണ് ടർബോ.

ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി