ഞാന്‍ വെറുതേ നിന്നു കൊടുത്തേയുള്ളു, ക്രെഡിറ്റെല്ലാം ജോഷി സാറിനാണ്: 'പൊറിഞ്ചു'വിലെ വില്ലന്‍ രാഹുല്‍ മാധവ്

ഒരിടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കല്‍ ജോഷി ഒരുക്കിയ ചിത്രം പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നപ്പോള്‍ ജോഷിയുടെ അക്കൗണ്ടിലേക്ക് ഒരു സൂപ്പര്‍ ഹിറ്റ് കൂടി. ചിത്രത്തില്‍ പ്രിന്‍സ് എന്ന വില്ലന്‍ വേഷം ചെയ്ത രാഹുല്‍ മാധവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. പ്രേക്ഷകനില്‍ കലിപ്പ് ഉണര്‍ത്തുന്ന ഉസിരന്‍ പ്രകടമാനമായിരുന്നു സ്‌ക്രീനില്‍ രാഹുലിന്റേത്.

പ്രിന്‍സിന് വേണ്ടി താന്‍ പ്രത്യേകമൊന്നും ചെയ്തില്ലെന്നും ക്രെഡിറ്റെല്ലാം സംവിധായകന്‍ ജോഷിയ്ക്കാണെന്നുമാണ് രാഹുല്‍ പറയുന്നത്. “പ്രിന്‍സ് എന്ന കഥാപാത്രത്തിനായി യാതൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്റെ സമയം കൊണ്ടോ ഭാഗ്യം കൊണ്ടോ ജോഷി സാര്‍ എന്നെ വിളിച്ചു. ചിത്രത്തിനായി ഒരുപാട് റിസര്‍ച്ചുകള്‍ ചെയ്ത ഒരു നല്ല ടീം കൂടെയുണ്ടായിരുന്നു. അതാണ് ഏറ്റവും വലിയ കാര്യം. അത് കൂടാതെ ജോഷി സര്‍ സംവിധാനം ചെയ്യുന്നു എന്ന ഫാക്ടര്‍ വളരെ വലിയ ഘടകമാണ്.”

Image may contain: 1 person, text
പ്രിന്‍സ് എന്ന കഥാപാത്രത്തെ ഞാനല്ല, അതിപ്പോള്‍ മറ്റാര് ചെയ്തിരുന്നാലും ഞാന്‍ ചെയ്തതിന് മുകളിലേ വരികയുള്ളൂ. അത് നമ്മുടെ കഴിവല്ല, അത് ഒരു മികച്ച സംവിധായകന്റെ കഴിവ് തന്നെയാണ്. വിജയരാഘവന്‍ സാര്‍ ടിപ്‌സൊക്കെ തരുമായിരുന്നു. അതൊക്കെ ഒരുപാട് സഹായിച്ചു.” സമയവുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ മാധവ് പറഞ്ഞു.

ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജുവും നൈല ഉഷയും ചെമ്പന്‍ വിനോദം അണിനിരന്ന ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തിലാണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക