വെള്ളമോ ശൗചാലയമോ ഇല്ല; എയ്റോബ്രിഡ്ജിൽ കുടുങ്ങി രാധിക ആപ്തെ

മുംബൈ വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം കുടുങ്ങിയെന്ന പരാതിയുമായി ബോളിവുഡ് നടി രാധിക ആപ്തെ. താരം ബുക്ക് ചെയ്ത വിമാനം മുംബൈ എയർപോർട്ടിൽ ഇറങ്ങേണ്ടിയിരുന്നെങ്കിലും സമയം കഴിഞ്ഞിട്ടും വിമാനം എത്താത്തതിനെ തുടർന്നാണ് രാധിക സോഷ്യൽ മീഡിയയിലൂടെ പ്രതികരണമറിയിച്ചത്.

ഒരു മണിക്കൂറിലേറെയായി കുട്ടികളും പ്രായമായവരുമടക്കം എയ്റോബ്രിഡ്ജിൽ പൂട്ടിയിടുകയായിരുന്നു എന്നാണ് രാധിക ആപ്തെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

“ജീവനക്കാർക്ക് യാതൊരു സൂചനയും ഇല്ലായിരുന്നു. അവരുടെ ക്രൂ എത്തിയിട്ടുണ്ടായിരുന്നില്ല. ക്രൂവിൽ മാറ്റമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘം എപ്പോൾ വരുമെന്നും എത്രനേരം അടച്ചുപൂട്ടിയനിലയിൽ ഇങ്ങനെ കഴിയേണ്ടിവരുമെന്നും ആർക്കും യാതൊരു ധാരണയുമില്ലായിരുന്നു.

ഒരു ജീവനക്കാരിയോട് സംസാരിച്ചപ്പോൾ പ്രശ്നമില്ല, താമസിക്കില്ല എന്നൊക്കെയാണ് മറുപടി ലഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണി വരെയെങ്കിലും അവിടെ കഴിയേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. വെള്ളമോ ശൗചാലയമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി.” എന്നാണ് രാധിക ആപ്തെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ