'ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതല്ല, ഇതിൽ തന്നെ തുടരാനാണ് പ്ലാൻ'; കമന്റിന് മറുപടി നൽകി അശ്വതി ശ്രീകാന്ത്

അവതാരകയായും നടിയായും മിനിസ്‌ക്രീനിൽ സജീവമാണ് അശ്വതി ശ്രീകാന്ത്. തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്കും വിമർശനങ്ങൾക്കുമെല്ലാം അശ്വതി മറുപടി കൊടുക്കാറുമുണ്ട്. ഒരു കമന്റിന് അശ്വതി കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ഇവരെ ചുമ്മാ പൊക്കുന്നതായി തോന്നുന്നു, എവിടെയോ വെൽനെസ് കോച്ചെന്നും കണ്ടു’ എന്ന കമന്റിനാണ് അശ്വതി മറുപടി നൽകിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് അശ്വതി മറുപടി കൊടുത്തിരിക്കുന്നത്

‘പൊക്കുന്നതൊക്കെ ചുമ്മാതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ impostor syndrome ഉള്ളതാണ്. പിന്നെ വെൽനെസ്സ് കോച്ചെന്ന് താങ്കൾ എവിടെയും കാണാൻ വഴിയില്ല. പക്ഷേ International coaching federation ന്ന് recognised ആയ ലൈഫ് കോച്ചാണ്. ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതതല്ല, വർഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ്. അതിലൂടെ ക്രൂരതയൊക്കെ ചെയ്യാൻ പറ്റുമോന്ന് അറിയില്ല. കുറേ മനുഷ്യരോട് നിരന്തരം സംസാരിക്കുന്നുണ്ട്. അവർക്ക് ജീവിതത്തിൽ നല്ല മാറ്റമുണ്ടെന്നാണ് testimonials. ഹരിത പറഞ്ഞ പോലെ ഇതിൽ തന്നെ തുടരാനാണ് പ്ലാൻ. മാറിയാൽ അറിയിക്കാം’ എന്നുമാണ് കുറിപ്പിൽ പറയുന്നത്.

പോസ്റ്റിനു താഴെ അശ്വതിയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. തള്ളിക്കളയുക, വല്ലവരുടേം ജീവിതത്തിൽ പോയി അഭിപ്രായം പറയാനാണ് ഇങ്ങനെ ചിലർക്ക് താല്പര്യം എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക