'അന്ന് ആ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഉര്‍വശി, ഇല്ലെന്ന് ഞാൻ, ഒടുവില്‍ അവർക്ക് കീഴടങ്ങേണ്ടി വന്നു'

മലയാളികൾ ഇരുകെെയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഉത്സവമേളം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവവും അതിന്റെ പേരിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ചും പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഉത്സവമേളത്തിൻ്റെ ഷൂട്ടിങ്ങിനിടെ ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവർ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ചിത്രത്തിൻ്റെ ഒരു പാട്ട് സീൻ എടുത്ത് കഴിഞ്ഞപ്പോൾ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഒന്ന് ബ്രേക്ക് എടുത്ത് ആശുപത്രിയിൽ പോയി. സംവിധായകന് സുഖമില്ലാത്തത് കൊണ്ട് ഇനി സിനിമ നടക്കില്ലെന്ന് വിചാരിച്ച് ആരുടേയും അനുവാദമില്ലാതെ ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവർ സിനിമ കാണാനും പോയി.

ഉണ്ണിത്താൻ തിരിച്ച് വന്ന് ഷൂട്ട് തുടങ്ങാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ അവരാരും ഇവിടെ ഇല്ല സിനിമയ്ക്ക് പോയെന്ന് പറഞ്ഞു. നിർമ്മാതാവിനോടും പറഞ്ഞിരുന്നില്ല. അതോടെ ഇനി ഷൂട്ട് നടക്കില്ല എന്ന കാരണത്താൽ പാക്കപ്പ് പറഞ്ഞു. അവരെ കാണാനായി താൻ നേരെ ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവർ ഒമ്പതരയോടെയാണ് മടങ്ങിയെത്തിയത്. നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് പോയതെന്ന് താൻ ചോദിച്ചു.

ആരോടും ചോദിച്ചില്ല, ഇനിയിപ്പോൾ ഷൂട്ട് ഇല്ല എന്ന കരുതി എന്ന് അവർ പറഞ്ഞു. അവസാനം വഴക്കിലാണ് അത് അവസാനിച്ചത്. അടുത്ത ദിവസം രാവിലെ ഉർവശി സെറ്റിലെത്തിയപ്പൾ അവരെല്ലാവരും പരാതിയുമായി ഉർവശിയുടെ അടുത്ത് ചെന്നു താൻ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. എന്നാൽ നടന്നതെന്താണെന്ന് അറിഞ്ഞപ്പോൾ ഉർവശി തന്നോട് മാപ്പ് പറഞ്ഞെന്നും തന്റെ സെെഡിൽ നിന്ന് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക