മൂന്ന് ദിവസം മുമ്പ് വരെ എന്റെ സിനിമയില്‍ അഭിനയിച്ച ആളാണ്, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടേ: ബാദുഷ

നടന്‍ രമേശ് വലിയശാലയുടെ മരണത്തില്‍ ദുഖം അറിയിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. മൂന്ന് ദിവസം മുമ്പ് വരെ തന്റെ ‘വരാല്‍’ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് രമേശ് എന്ന് ബാദുഷ പറയുന്നു. രമേശിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിന് കമന്റായാണ് ബാദുഷ ഇത് കുറിച്ചത്.

ഇന്ന് പുലര്‍ച്ചയാണ് രമേശ് വലിയശാലയെ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ”പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍” എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? പ്രണാമം…..” എന്ന കമന്റിന് മറുപടിയായാണ് തന്റെ സിനിമയില്‍ അഭിനയിച്ചിരുന്ന കാര്യം ബാദുഷ പറഞ്ഞത്. ”മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ” എന്നാണ് ബാദുഷ കുറിച്ചത്. ബാദുഷയുടെ പോസ്റ്റിന് കമന്റുമായി നടി ഉമ നായറും എത്തിയിട്ടുണ്ട്.

”ബാദുക്ക പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയില്ല ഒന്ന് മാത്രം പറയട്ടെ … ആരോട് ആണ് എല്ലാം വിശ്വസിച്ചു പറയേണ്ടത്.. കേള്‍ക്കുന്നവര്‍ ചിലപ്പോള്‍ ആ സമയം കേട്ട് നില്‍ക്കും പിന്നെ അതിനെ വിമര്‍ശിക്കാം പരിഹസിക്കാം കുറ്റപെടുത്താം അങ്ങനെ ഒരുപാട്….ഈ കാലത്ത് മനസു നിറഞ്ഞു കൂടെ നിന്ന് സഹായിക്കുന്നവര്‍ വളരെ അപ്പൂര്‍വം അത് നമ്മുടെ മുന്നില്‍ ചില ഭാഗ്യമുള്ള സമയത്ത് മാത്രം എത്തിപെടു… അതുകൊണ്ടാകും ഒന്നും പറയാതെ പോയത്.. ഈ സമയത്തു ഇങ്ങനെ പറഞ്ഞത് നിലവില്‍ ഇതുപോലെ ഒരുപാട് സങ്കര്‍ഷം അനുഭവിക്കുന്നവര്‍ ഉണ്ട്..” എന്നാണ് നടിയുടെ കമന്റ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി