സെറ്റിലെ പുരുഷന്മാര്‍ക്ക് മാത്രം ബീഫ്, നിര്‍മ്മാതാവായ എനിക്ക് പോലും കിട്ടിയില്ല.. ബീഫ് കഴിച്ചാല്‍ എനിക്കും ഇറങ്ങും: സാന്ദ്ര തോമസ്

സിനിമാ സെറ്റില്‍ നേരിട്ട വിവേചനത്തെ കുറിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഭക്ഷണത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനത്തെ കുറിച്ചാണ് സാന്ദ്ര തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ നിര്‍മ്മാതാവ് ആയിട്ടുള്ള സിനിമയുടെ സെറ്റില്‍ പോലും സ്ത്രീ വിവേചനത്തെ തുടര്‍ന്ന് തനിക്ക് ഭക്ഷണം ലഭിച്ചില്ല എന്നാണ് സാന്ദ്ര പറയുന്നത്.

”ഞാനൊരു നിര്‍മ്മാതാവാണ്. ഞാനാണ് എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ പൈസ കൊടുത്തിട്ടാണ് ആ സെറ്റില്‍ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാന്‍ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്.”

”സംവിധായകനോട് ചോദിച്ചപ്പോള്‍ പുള്ളിക്കും കിട്ടിയിട്ടുണ്ട്. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവര്‍ക്കും ഈ സ്‌പെഷ്യല്‍ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിര്‍മ്മാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാല്‍ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു” എന്നാണ് സാന്ദ്ര പറയുന്നത്.

കെഎല്‍എഫ് വേദിയില്‍ ആയിരുന്നു തുറന്നുപറച്ചില്‍. സിനിമയില്‍ നിന്നുമാണ് താന്‍ എല്ലാം പഠിച്ചതെന്നും സാന്ദ്ര പറയുന്നുണ്ട്. ”23-ാമത്തെ വയസില്‍ സിനിമയില്‍ വന്നൊരാളാണ് ഞാന്‍. ആദ്യം ചെയ്ത ബിസിനസ് ഇതായിരുന്നു. ഭാഗ്യം കൊണ്ട് അത് നന്നായി വന്നു. സിനിമയില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്. എല്ലാം വലിയ പാഠങ്ങള്‍ ആയിരുന്നു” എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക