ഗോഡ്ഫാദറിന്റെ ലൊക്കേഷനിൽ എൻ.എൻ പിള്ളയും തിലകനും തമ്മിൽ ഏറ്റുമുട്ടി; നിർമ്മാതാവ്

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ചിത്രമായിരുന്നു ​ഗോഡ്ഫാദർ.  എന്നാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവായ കെ രാധാകൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

സിദ്ദിഖ് ലാലിന്റെ സംവിധാനത്തിൽ എത്തിയ ​ഗോഡ്ഫാദറിൽ പ്രധാന കഥാപാത്രമായെത്തിയത് എൻ എൻ പിള്ളയായിരുന്നു. നാടകത്തിൽ  നിന്ന് എത്തിയതുകൊണ്ട് തന്നെ പിള്ള സാറും തിലകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണ സംഭവമായിരുന്നു. പിള്ള സാർ നാടകാചാര്യനാണ്. അന്ന് കാരവൻ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഇടവേളകളിൽ ഒരുമിച്ചിരുന്ന് തമാശ പറയുകയാണ് പതിവ്.

ഇതിനിടയിൽ തിലകൻ ചേട്ടൻ നാടകത്തെ കുറിച്ച് എന്തെങ്കിലും പറയും. അത് തെറ്റാണ്, അങ്ങനെയല്ലെന്ന് പിള്ള സാറും പറയും. തിലകൻ എന്ന് പറഞ്ഞാലും അത് ശരിയല്ലെന്ന് എൻഎൻ പിള്ളയും പറയും. അങ്ങനെ തിലകൻ ചേട്ടന് ദേഷ്യമായി. അവസാനം ചിത്രത്തിന്റെ കെെമാക്സ്
ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഒരു കല്യാണ ചടങ്ങിലൂടെയാണ്. മൊത്തം ആർട്ടിസ്റ്റുകളും അതിലുണ്ട്. രാവിലെ ഷൂട്ടിങ്ങിന് വന്ന തിലകനെ പന്ത്രണ്ട് മണിയായിട്ടും അഭിനയിക്കാൻ വിളിച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യത്തിലായി.

ശരിക്കും ദേഷ്യം സീനില്ലാത്തതിനായിരുന്നില്ല പിള്ള സാറിനോടുള്ള ദേഷ്യം കൊണ്ടായിരുന്നു. വിഷയം വലുതായപ്പോൾ അങ്ങനെ സംവിധായകരോട് പറഞ്ഞു. അവർ സംസാരിച്ചു തിലകനുമായി സംസാരിച്ചതിന് ശേഷം ബ്രേക്ക് ഇല്ലാതെ രണ്ടര മണിക്കൂർ കൊണ്ട് തിലകൻ ചേട്ടന്റെ സീനുകൾ വേഗത്തിന് എടുത്തു. എന്നിട്ട് പോയിക്കൊള്ളാൻ പറഞ്ഞു. അതിന് ശേഷം അവരുടെ പടത്തിൽ തിലകനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കൂളായി കൊണ്ട് നടക്കുന്ന സംവിധായകന്മാരായിരുന്നു സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...